ദോഹ: വ്യക്തിഗത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന വിധത്തില്‍ പുതിയ വിദ്യാലയത്തിന് ഖത്തര്‍ ഫൗണ്ടേഷന് തുടക്കമിട്ടു. ‘അക്കാദമ്യാദി’ എന്‍ ന് പേരായ പുതിയ സ്കൂൾ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ സ മ്പ്രദായത്തിന് കീ ഴിലാണ്. 2019–20 അക്കാദമിക വര്‍ഷത്തിലാണ് പ്രവർത്തനം തുടങ്ങുക. സ്കൂളിലേക്കു ള്ള പ്രവേശനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആഗസ്റ്റില്‍ പ്രവ ര്‍ത്തനം തുടങ്ങുന്ന വിദ്യാലയത്തില്‍ മൂന്നിനും ആറിനും ഇടയില്‍ പ്രായ മുള്ളവ രെയാണ് പ്രവേശിപ്പിക്കുന്നത്. വ്യക്തിപരമായും അക്കാദമികമായും ഒരേതരത്തിലുള്ള വികസനമാണ് പദ്ധതി യിലൂടെ ലക്ഷ്യമിടുന്നത്. ക്രിയാത്മകവും മികച്ച പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതുമായ രീതിയില്‍ വിഭാ വനം ചെയ്ത ‘അക്കാദമ്യാദി’യില്‍ കുട്ടികളുടെ മുഴുവന്‍ കഴിവും വളർത്തുന്ന തരത്തിലുള്ള രീതിയാണ് പിന്തുടരുക.
വിദ്യാഭ്യാസ രംഗത്ത് പുതിയ കണ്ടെത്തലുകള്‍ നടത്താനുള്ള ഖത്തര്‍ ഫൗണ്ടേഷെൻറ പ്രതിബദ്ധതയാണ് പു തിയ സ്ഥാപനത്തിലൂടെ പ്രതിഫലിക്കുന്നത്. ഖത്തറിന് പുത്തന്‍ വിദ്യാഭ്യാസ അനുഭവമായിരിക്കും ‘അക്കാദമ്യാദി’ വിദ്യാലയത്തിലൂടെ ലഭ്യമാവുകയെന്ന് പ്രി യൂണിവേഴ്സിറ്റി എജുക്കേഷന്‍ പ്രസിഡൻറ് ബുതൈന അലി അല്‍ നുഐമി പറഞ്ഞു. ദ്വിഭാഷ വിദ്യാലയത്തി ലൂടെ വ്യക്തിഗത വിദ്യാഭ്യാസമാണ് നൽകുക. അതുവഴി രക്ഷിതാക്കളുടേയും കുടുംബങ്ങളുടേയും മികച്ച പ ങ്കാളിത്തമുള്ള വിദ്യാഭ്യാസ പരിസ്ഥിതിയാണ് ഉണ്ടാവുക. മികച്ച ബോധവും ആത്മവിശ്വാസവും നൽകി വി ദ്യാര്‍ഥികളെ ശാക്തീകരിക്കും.
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ ആവശ്യങ്ങളും താത്പര്യങ്ങളും ശക്തിയും വിവിധ തരത്തിലുള്ള താണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള സമഗ്രമായ പഠന രീതിയാണിത്. ഖത്തര്‍ ഫൗണ്ടേഷന് കീഴില്‍ ഇത്തര മൊരു വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിക്കുന്നതില്‍ തങ്ങള്‍ക്ക് അത്യധികം ആഹ്ലാദമുണ്ടെന്ന് ‘അ ക്കാദമ്യാദി’ ഡയറക്ടര്‍ മറിയം അല്‍ ഹജ്റി പറഞ്ഞു.
ക്ലാസ് റൂം രീതിയില്ല, പഠന മാധ്യമം ഇംഗ്ലീഷും അറബിയും
കുട്ടികളുടെ ജനന തിയ്യതിയുമായി ബന്ധ പ്പെട്ടോ ഗ്രേഡുകളാക്കി തിരിച്ചോ അല്ലാതെ വ്യത്യസ്ത പ്രായക്കാരായ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ഗ്രൂപ്പുക ളാക്കിയാണ് അവരുടെ കഴിവുകള്‍ അളക്കുക. ഒഴുക്കുള്ളതും എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും എന്നാല്‍ ക്ലാസ് റൂം രീതിയിലല്ലാത്ത തരത്തിലുമായിരിക്കും വിദ്യാഭ്യാസം.
വിഷയാടിസ്ഥാനത്തില്‍ പാഠങ്ങളെ സമീപിക്കുന്നതിന് പകരം അനുഭവങ്ങളിലൂടെയും ചോദ്യങ്ങളിലൂടേയുമാ യിരിക്കും പഠനം മുമ്പോട്ടുപോകുക. തുറന്ന സമീപനവും പ്രശ്നപരിഹാര രീതികള്‍ക്കും പ്രാധാന്യം കൊടുക്കും. ശരിയായ പ്രതിസന്ധികളെ വരച്ചുകാട്ടിയാണ് വിദ്യാഭ്യാസ സമ്പ്രദായം തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളുടെ പ്രകൃതിപരമായ താത്പര്യങ്ങളും പഠിക്കാനുള്ള കഴിവും ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുന്ന പഠന രീതിയില്‍ കുടുംബാംഗങ്ങള്‍ക്കും പങ്കുചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.