ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ടെന്നും അത് ചരിത്രപരമാണെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡർ പി. കുമരന് പറഞ്ഞു. ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് ഒൗദ് യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്എക്ക് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഖത്തറിെൻറ വികസനത്തില്‍ ഏഴു ലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ സംഭാവന വലുതാണ്. ഈ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് മുന്നേറുന്നവരാണ് ഇന്ത്യന്‍ സമൂഹം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്തിടെ നടത്തിയ ദോഹ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സഹായകമായതായും അംബാസഡർ പറഞ്ഞു.
ജിസിസി രാജ്യങ്ങളെ വിശാലമായ ഒരു കുടുംബമായാണ് ഇന്ത്യ കാണുന്നത്. 90 ലക്ഷം ഇന്ത്യന്‍ പ്രവാസികളുള്ള ഗള്‍ഫ് മേഖലയുടെ സ്ഥിരതയും സുരക്ഷയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്നതില്‍ ഇന്ത്യ പ്രത്യേക താല്പര്യം പുലര്‍ത്തുന്നുണ്ട്. മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിന് കൂട്ടായ ശ്രമങ്ങളാണ് വേണ്ടത്. പരസ്പരബഹുമാനത്തോടെയും രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും മാനിച്ചും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതെയും വിശാലാര്‍ഥത്തിലുള്ള നയതന്ത്ര ചര്‍ച്ചയിലൂടെയേ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്നതാണ് ഇന്ത്യയുടെ നിലപാട്. കുവൈത്ത് അമീര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇന്ത്യ പൂര്‍ണമായും പിന്തുണക്കുന്നതായും പി. കുമരന് പറഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിക്കും ഖത്തരി ജനതക്കും അദ്ദേഹം ദേശീയദിനാശംസകളും നേര്‍ന്നു. 2019 ഇന്ത്യ^ഖത്തര്‍ സാംസ്കാരിക വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഇരു രാജ്യങ്ങളിലുമായി ഒട്ടേറെ പരിപാടികള്‍ അരങ്ങേറുമെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.