ദോഹ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിലോ ഗതാഗത നിയമലംഘന നിയമങ്ങളിലോ മാറ്റമില്ലെന്ന് വകുപ്പ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളെയും അഭ്യൂഹങ്ങളെയും സംബന്ധിച്ച് പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്കുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഇത്തരം വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. ആഭ്യന്തരമന്ത്രാലയത്തിെൻറയും ഗതാഗത വകുപ്പിെൻറയും ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ അറിയാൻ ജനങ്ങൾ ശ്രമിക്കണമെന്നും ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
ഒരു അടിസ്ഥാനവുമില്ലാതെ ഗതാഗത നിയമലംഘനങ്ങൾ ഭേദഗതി ചെയ്തത് സംബന്ധിച്ച് ഒരാൾ വിശദീകരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് ചില ട്വിറ്റർ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ഗതാഗതവകുപ്പിനോടാവശ്യപ്പെട്ടിരുന്നു. ഈയിടെയായി ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ചും പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ടും നിരവധി തവണയാണ് വ്യാജ സന്ദേശങ്ങളും വീഡിയോകളും പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.