ദോഹ: കതാറയിലെ കിർഗിസ്ഥാൻ എംേബ്രായ്ഡെറി പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കിർഗിസിസ് എംേബ്രായ്ഡറി ചരിത്രമാണ് പ്രദർശനത്തിലൂടെ സന്ദർശകർക്ക് പറഞ്ഞ് കൊടുക്കുന്നത്. ചരിത്രത്തിൽ നാടോടികളെന്ന് അടയാളപ്പെടുത്തവരുടെ മഹനീയ പൈതൃകത്തെയാണ് പ്രദർശനം പ്രതിഫലിപ്പിക്കുന്നത്.
നാടോടികളായി അറിയപ്പെടുന്ന ഞങ്ങൾ പൗരാണിക കാലത്ത് പുസ്തകങ്ങളും നിയമങ്ങളും രചിക്കപ്പെട്ടിട്ടില്ലെങ്കിലും എല്ലാവരെയും കവച്ച് വെക്കുന്ന എംേബ്രായ്ഡറി സൃഷ്ടികൾ അതെത്രത്തോളം ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് നിങ്ങൾക്ക് പറഞ്ഞ് തരുമെന്നും ഇത്തരം പ്രദർശനങ്ങളിലൂടെ ലോകം മുഴുവൻ ഇത് പ്രദർശിപ്പിക്കാനാണ് ആഗ്രഹമെന്നും കിർഗിസ് ഡിസൈനറായ യിൻതിമാക് അബ്ദിൽദായേവ് പറയുന്നു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലും യൂറോപ്, ഏഷ്യൻ രാജ്യങ്ങളിലും പ്രദർശിപ്പിച്ചാണ് ബോസ് ജോൾ എന്ന പേരിലറിയപ്പെടുന്ന പ്രദർശനം ഖത്തറിലെത്തുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ സാംസ്കാരികമായി ബന്ധം സ്ഥാപിക്കാൻ പ്രദർശനത്തിലൂടെ സാധിക്കുന്നുവെന്നാണ് പിന്നണി പ്രവർത്തകർ പറയുന്നത്.
കിർഗിസ്ഥാനിലെ സൈമാലു താഷ് ആർട്ട് ഗ്യാലറിയിൽ നിന്നുള്ള 24 എംേബ്രായ്ഡറി സൃഷ്ടികളാണ് കതാറയിൽ പ്രദർശിപ്പിക്കുന്നത്. പൂർണമായും കൈ കൊണ്ട് നിർമ്മിച്ചവയാണെന്നാണ് ഇതിെൻറ സവിശേഷത. മാസങ്ങൾ മുതൽ വർഷങ്ങൾ വരെയെടുത്താണ് ഇതിൽ ഓരോ സൃഷ്ടിയുടെയും പിറവിയെന്നും പ്രദർശനത്തിൽ ഒന്ന് 150 വർഷം പഴക്കമുള്ളവയാണെന്നും അബ്ദിൽദായേവ് പറയുന്നു.
ജ്യാമിതീയ രൂപങ്ങൾ, പുഷ്പങ്ങൾ, പക്ഷി മൃഗാദികൾ, മഹദ് വചനങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഇവയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനും കിർഗിസ്ഥാൻ എംബസിയുമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കതാറ ഡെപ്യൂട്ടി ജനറൽ മാനേജർ അഹ്മദ് അൽ സയ്യിദ് പ്രദർശനത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 16 വരെ കതാറയിലെ ബിൽഡിംഗ് 19 ഗാലറിയിൽ ഒന്നിലാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.