ദോഹ: ഖത്തറിെൻറ വൈജ്ഞാനിക ഉറവിടമെന്ന ഖ്യാതിയുള്ള ഖത്തർ നാഷണൽ ലൈബ്രറി ഔദ്യോഗിക ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതിെൻറ ഭാഗമായി ഏപ്രിൽ 13 വെള്ളിയാഴ്ച മുതൽ 16 തിങ്കളാഴ്ച വരെ ലൈബ്രറി അടച്ചിടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചു. 17ന് ചൊവ്വാഴ്ച ഔദ്യോഗിക ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന വൈജ്്ഞാനിക പരിപാടികളിലും ചർച്ചകളിലും പങ്കെടുക്കാനും പ്രദർശനം കാണാനും ജനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ലൈബ്രറി അധികൃതർ വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രഭാഷ ണങ്ങൾ, പാനൽ ചർച്ചകൾ, പ്രദർശനങ്ങൾ തുടങ്ങിയവ ഇതിൽ പെടുന്നു. ഏപ്രിൽ 17ന് നടക്കുന്ന ഖത്തർ–ജർ മൻ പ്രദർശനത്തിൽ അറബ്, ജർമൻ ഭാഷകളിലെ നാടൻ കഥകളുടെയും ചരിത്രത്തിെൻറയും വിശാലമായ അ വതരണം നടക്കും. ജർമൻ–ഖത്തർ ബന്ധവും പാരമ്പര്യവും പ്രദർശനത്തിൽ അവതരിപ്പിക്കും. ഖത്തർ, ജർമൻ കഥപറച്ചിലിലെ നവീനാശയങ്ങൾ, അറേബ്യൻ രാത്രികൾ തുടങ്ങിയവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള സമകാലിക ജർമൻ–ഖത്തരി കഥകളും ഉണ്ടാകും.
പാനൽ ചർച്ചകൾക്ക് തുടക്കമിട്ട് ‘വ്യാജവാർത്തയുടെ കാലത്ത് സത്യത്തിെൻറ കാര്യങ്ങൾ’ എന്ന തലക്കെട്ടിലൂന്നി പാനൽ ചർച്ച നടക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അജണ്ടകൾ കൃത്രിമമായി സൃഷ്ടിക്കുന്നതിൽ വ്യാജവാർത്തകളുടെ ഉപയോഗം സംബന്ധിച്ചാണ് ചർച്ച.ഉദ്ഘാടന ദിവസം തന്നെ ഖത്തർ നാഷണൽ ലൈബ്രറിക്ക് കീഴിൽ ആരംഭിക്കുന്ന ബുക്ക് ക്ലബ് ഫോർ ദി ബ്ലൈൻഡിന്, വേൾഡ് ബ്ലൈൻഡ് യൂണിയൻ പ്രസിഡൻറ് ഡോ. െഫ്രഡറിക് കെ േഷ്രായിഡർ തുടക്കം കുറി ക്കും. സാമൂഹിക അവസരങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ലൈബ്രറി സേവനങ്ങളിൽ തുല്യ പ്രവേശനം സാധ്യ മാക്കുന്നതിന് േപ്രാത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് പൊതുജനങ്ങൾക്കായി ലൈബ്രറി തുറന്നുകൊടുത്തതെങ്കിലും ഉദ്ഘാടനം 2018ലാണ് നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.