ദോഹ: നാലാമത് ഖത്തർ സമ്മർ ഫെസ്റ്റിവൽ പതിവ് തെറ്റിച്ച് ദൈർഘ്യമേറിയതും ഏറ്റവും വലിയതുമായിരിക്കുമെന്ന് ഖത്തർ ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. വേനലവധിക്ക് നിറം നൽകൂ എന്ന തലക്കെട്ടിലൂന്നിയാണ് ഈ വർഷത്തെ ഖത്തർ സമ്മർ ഫെസ്റ്റിവൽ. സാധാരണ കാലയളവിൽ നിന്ന് രണ്ടിരട്ടി സമയമാണ് ഇതിനായി ഖത്തർ ടൂറിസം അതോറിറ്റി കണ്ടു വെച്ചിരിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികളും കായിക, വൈജ്ഞാനിക, കലാ മത്സരങ്ങളുമാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സമ്മർ ഫെസ്റ്റിവലിൽ അരങ്ങേറാൻ പോകുന്നത്.
ജൂൺ 26നാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നതെങ്കിലും ഷോപ്പിംഗ് െപ്രാമോഷൻ ജൂൺ 22ന് തന്നെ ആരംഭിക്കും. റമദാനിെൻറ അവസാന ദിനങ്ങളിൽ പെരുന്നാൾ ദിവസങ്ങളിലേക്ക് തയ്യാറാകാനായി വലിയ അളവിലുള്ള ഡിസ്കൗണ്ടുകൾ നേടാൻ ഉപഭോക്താക്കളെ ഇത് സഹായിക്കും. ഖത്തർ ടൂറിസം അതോറിറ്റിയുടെ നിർദേശങ്ങൾക്കും മേൽനോട്ടങ്ങൾക്കും അനുസൃതമായി രാജ്യത്തെ സ്വകാര്യമേഖലയാണ് ഖത്തർ സമ്മർ ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. മാളുകളും ഹോട്ടലുകളും മാനേജ്മെൻറ് കമ്പനികളും വിവിധ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിരിരിക്കുന്നത്.
പ്രാദേശിക ഇവൻറ് മാനേജ്മെൻറ് കമ്പനിയാ ക്യൂ–സ്പോർട്സ് അവതരിപ്പിക്കുന്ന സമ്മർ എൻറർടൈൻമെൻറ് സിറ്റിയിൽ മാത്രം 100ലധികം പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ട്രാംപോളിൻ പാർക്കായിരിക്കും ഇത്. ഫുഡ് കോർട്ട്, തത്സമയ വിനോദ പരിപാടികൾ, 30ലധികം അമ്യൂസ്മെൻറ് പാർക്ക് റൈഡുകൾ എന്നിവ പാർക്കിൽ സജ്ജമാകും. ജൂൺ 26 മുതൽ സെപ്തംബർ അഞ്ച് വരെ കുടുംബങ്ങൾക്ക് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കും വിധത്തിൽ 100ലധികം പരിപാടികളോടെ സമ്മർ എൻറർടൈൻമെൻറ് സിറ്റി സജ്ജമാക്കാൻ സാധിക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന് ക്യു–സ്പോർട്സ് ഡെപ്യൂട്ടി ചെയർമാൻ ഗാനെം അൽ മുഹന്നദി പറഞ്ഞു. പ്രാദേശിക ഹാസ്യതാരങ്ങൾ അണിനിരക്കുന്ന പ്രത്യേക പരിപാടികളും ഖത്തറിൽ ആദ്യമായെത്തുന്ന ഹോളിവുഡ് സാഹ്യ താരം മർലോൺ വയൻസ് പങ്കെടുക്കുന്ന പരിപാടിയും സമ്മർ ഫെസ്റ്റിവലിെൻറ ഭാഗമായി നടക്കും.
സൗദി സൂപ്പർസ്റ്റാർ മുഹമ്മദ് അബുവും നവാൽ അൽ കുവൈതിയ്യാതും സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് ആഗസ്റ്റ് 18ന് നടക്കും. ആഗസ്റ്റ് 19 മുതൽ 27 വരെ നാലാമത് മൈൻഡ് സ്പോർട്സ് വേൾഡ് ചാമ്പ്യൻഷിപ്പും ഫെസ്റ്റിവലിെൻറ ഭാഗമായി സംഘടിപ്പിക്കും. 40ലധികം രാജ്യങ്ങളിൽ നിന്നുള്ള 1500 പേരെയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.