ദോഹ: കേരള സർക്കാറിെൻറ വിദേശജോലികൾക്കുള്ള റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെകിനെ ഖത്തർ സർക്കാറും തങ്ങളുടെ അംഗീകൃത ഏജൻസിയാക്കുന്നു. ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമിയുമായി സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ഉറപ്പുകിട്ടിയതെന്ന് മന്ത്രി അറിയിച്ചു. പൊതു^സ്വകാര്യ മേഖലകളിലേക്കുള്ള ഖത്തർ നിയമനങ്ങൾ നടത്തുന്നതിനുള്ള അംഗീകാരമാണ് ഒഡെപെകിന് ലഭിക്കുക. ഖത്തർ ലേബർ റിലേഷൻ വകുപ്പ് ആസ്ഥാനത്ത് ഇന്ത്യൻ അംബാസഡർ പി.കുമരനൊപ്പമാണ് കൂടിക്കാഴ്ച നടന്നത്. തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഖത്തർ സർക്കാറിെൻറ പരാതി പരിഹാര രജിസ്റ്ററിലെ ‘ടെല്ലർ’ സംവിധാനത്തിൽ നിലവിൽ മലയാള ഭാഷ ഇല്ല. ഹിന്ദി, ഉറുദു, തെലുങ്ക്, തമിഴ് ഭാഷകൾ ഉണ്ട്. മലയാളവും ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
ഒഡെപെക്ക് (ODEPEC ^ഒാവർസീസ് ഡെവലപ്മെൻറ് ആൻറ് എംേപ്ലായ്മെൻറ് പ്രമോഷൻ കൺസൾട്ടൻറ്) മുഖേന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരെയും നൈപുണ്യമുള്ള തൊഴിലാളികളെയും ഖത്തറിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. ഖത്തര്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അല്‍ മരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. വിദേശത്ത് ഇന്ത്യൻ തൊഴിലാളികൾ അനുഭവിക്കുന്ന വിവിധ തൊഴിൽ പ്രശ്നങ്ങളിൽ നടപടിയെടുക്കുമെന്ന് മന്ത്രി രാമകൃഷ്ണൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തെങ്കിലും ജോലി പെെട്ടന്ന് കിട്ടുക എന്ന ചിന്തയോടെ കാര്യങ്ങൾ അന്വേഷിക്കാെത വിദേശത്ത് എത്തുന്നതുമൂലമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒൗദ്യോഗിക തലങ്ങളിൽ പരാതി കിട്ടിയില്ലെങ്കിൽ നടപടി സ്വീകരിക്കാൻ പരിമിതിയുണ്ട്. പരാതി നൽകാനായി ഇന്ത്യൻ എംബസിയിൽ ഏതെങ്കിലും തരത്തിലുള്ള പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം അംബാസഡർ പി. കുമരനുമായി ആലോചിച്ച് ചെയ്യും.
ചില വിഷയങ്ങളിൽ മാധ്യമവാർത്തകളുെട അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കഴിയില്ല. ഒഡെപെക് റിക്രൂട്ട്മെൻറിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഖത്തർ സർക്കാറിെൻറയും ഇന്ത്യൻ സർക്കാറിെൻറയും തൊഴിൽ വകുപ്പുകളുടെ ഒൗദ്യോഗിക സംവിധാനങ്ങൾ പൂർണമായും പിന്തുടർന്നാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. കേരള സർക്കാറിെൻറ തൊഴിൽനൈപുണ്യ പരിശീലന കേന്ദ്രമായ കേസിെൻറ (KASE) സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. തങ്ങൾക്ക് ഡോക്ടര്‍മാരെയും നഴ്സുമാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ആവശ്യമുണ്ടെന്ന് ഖത്തർ മന്ത്രി അറിയിച്ചിട്ടുണ്ട്. ആഗസ്റ്റില്‍ നടക്കുന്ന സംയുക്ത വര്‍ക്കിങ് ഗ്രൂപ്പില്‍ റിക്രൂട്ട്മെൻറ് കാര്യം അജണ്ടയായി ഉള്‍പ്പെടുത്തി ധാരണാപത്രം ഒപ്പിടാന്‍ നടപടി സ്വീകരിക്കും. വിവിധ മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് തുടര്‍നടപടികള്‍ ഏകോപിപ്പിക്കും.
ഒഡാപെക് മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായര്‍, ഒഡെപെക് ജനറല്‍ മാനേജര്‍ എസ്.എസ്. ഷാജു, നോര്‍ക റൂട്സ് ഡയറക്ടര്‍ സി.കെ മേനോൻ, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ കെ ശങ്കരന് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.