കഫം, മലം, മൂത്രം...തുടങ്ങി ശരീരത്തിൽ നിന്ന് പുറത്താകുന്നവ പരിശോധിക്കാൻ നാട്ടിൽ എന്തൊക്കെ സംവിധാനങ്ങളാണ്. എത്രമാത്രം പണവും സമയവുമാണ് അതിനായി ചെലവഴിക്കുന്നത്. എന്നാൽ വയറ്റിനുള്ളിൽ എത്തുന്ന ആഹാരസാധനങ്ങൾ സംബന്ധിച്ച് ആർക്കും അത്ര വലിയ ആവലാതി ഇല്ല. തോന്നുന്നതൊക്കെ കഴിക്കുന്ന നമ്മുടെ ഉള്ളിൽ പെെട്ടന്നൊരുനാൾ എല്ലാം േബ്ലാക്കാകും...അതോർക്കുക. അതിന് മുേമ്പ പ്രമേഹം ചെറുക്കാനുള്ള വഴികളെ പറ്റി ആലോചിക്കാം. വയറിലെത്തുന്ന സാധനങ്ങൾ നല്ലതാകണമെന്ന ഉറച്ച ചിന്തയുണ്ടാകെട്ട ആദ്യം. അനാരോഗ്യകരമായ ഭക്ഷണശീലം പ്രമേഹം വരാനുള്ള സാധ്യത കൂട്ടുന്നു. ഷുഗർ എന്ന് ഓമനപ്പേരിട്ട പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ ശീലിക്കാം.
കണ്ണും പല്ലും കാക്കണം
പ്രമേഹം നമ്മുടെ കണ്ണിനെയും പല്ലിനെയും ദോഷകരമായി ബാധിക്കും. കണ്ണിെൻറയും പല്ലിെൻറയും പരിശോധനക്കും അസോസിയേഷനിൽ സൗകര്യമുണ്ട്. അടിയന്തരചികിൽസ ആവശ്യമുണ്ടെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് ഇവിടെ നിന്ന് റഫർ ചെയ്യും. ഇത്തരക്കാർക്ക് ആശുപത്രികളിൽ പ്രത്യേക പരിചരണം ലഭിക്കും.
പരിശോധന ഉപകരണങ്ങൾ കീശയിലൊതുങ്ങും
പുറത്ത് അസാമാന്യ വിലയുള്ള പ്രമേഹപരിശോധന ഉപകരണങ്ങൾ, ബ്ലഡ് ഗ്ലൂക്കോമീറ്റർ തുടങ്ങിയവ ഇവിടെ ചെറിയ വിലക്ക് നൽകും. രോഗികൾക്ക് ഉപയോഗിക്കേണ്ട ചെരുപ്പ്, ഇൻസുലിൻ സിറിഞ്ച്, ഗ്ലൂക്കോസ് ടാബ്ലെറ്റുകൾ തുടങ്ങിയവയും ലഭ്യമാണ്. ഇൻസുലിൻ ഇഞ്ചക്ഷൻ സ്വന്തമായി എടുക്കാനുള്ള പരിശീലനവും നൽകും.
ഖത്തർ ഡയബറ്റിസ് അസോസിയേഷൻ പ്രമേഹരോഗികളെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനായി പ്രത്യേക ക്ലിനിക്ക് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങൾ, എത്ര അളവിൽ, എപ്പോെഴാക്കെ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ മടികൂടാതെ വിവരിച്ചുതരാൻ സദാസമയവും ന്യൂട്രീഷ്യനിസ്റ്റ് നിങ്ങൾക്കരികിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ, ഉപകാരപ്രദമായ ലഘുലേഖകൾ, പുസ്തകങ്ങൾ തുടങ്ങിയവയും കിട്ടും.
എവിടെയുമെത്തും സഹായവുമായി ഇവർ
നിങ്ങളുടെ സ്ഥാപനത്തിലോ തൊഴിലിടങ്ങളിലോ സ്കൂളിലോ എവിടെയുമാകെട്ട പ്രമേഹം സംബന്ധിച്ച ക്ലാസുകൾക്കും ക്യാമ്പുകൾക്കും ഖത്തർ ഡയബറ്റിസ് അസോസിയേഷനെ ബന്ധപ്പെടാം. വിദഗ്ധരടങ്ങുന്ന സംഘം നിങ്ങെള തേടിയെത്തും. രക്തപരിശോധന, ക്ലാസുകൾ തുടങ്ങിയവ സൗജന്യമായി നടത്തും. നിങ്ങളെ പരിപാലിക്കാൻ കാത്തുനിൽക്കുന്ന അസോസിയേഷനിലേക്ക് ഒന്നു വിളിക്കൂ. നമ്പർ: 44547334, 44547311, 55305498. ഒറ്റ ഫോൺ വിളിയിൽ നമ്മുടെ ജീവിതം തന്നെ മാറിമറിഞ്ഞാലോ...
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.