ദോഹ: സിറിയൻ അതിർത്തികളിലേക്ക് ഇസ്രായേൽ നടത്തിയ കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച് ഖത്തർ. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണിത്. കൂടാതെ, സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനും മേഖലയിൽ സമാധാനം സ്ഥാപിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്കുനേരെയുള്ള വെല്ലുവിളിയുമാണ്.
ഇസ്രായേൽ സിറിയയിൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണം. ഈ പ്രവർത്തനങ്ങൾ പ്രാദേശികവും അന്താരാഷ്ട്രീയവുമായ സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ എന്നിവക്കായുള്ള സിറിയൻ ജനതയുടെ അഭിലാഷങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.