ദോഹ: രാജകുടുംബാംഗങ്ങൾക്കും ജഡ്ജിമാർ, മതപണ്ഡിതർ, വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെടെ ഉന്നത വ്യക്തികൾക്കായി ഇഫ്താർ വിരുന്നൊരുക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ലുസൈൽ പാലസിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് വിരുന്ന് നടന്നത്. ഞായറാഴ്ച രാത്രിയിൽ രാജകുടുംബത്തിൽ ഉന്നത വ്യക്തികൾ പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ എന്നിവർ പങ്കെടുത്തു. അതിഥികളെ അമീർ സ്വീകരിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു ജഡ്ജിമാർ, മതപണ്ഡിതർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, വിദ്യഭ്യാസ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കായി വിരുന്നൊരുക്കിയത്. മന്ത്രിമാർ, ശൈഖുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.