ദോഹ: കഴിഞ്ഞ നാല് മാസത്തിലധികമായി തുടരുന്ന ഉപരോധം പൊതുജനാരോഗ്യത്തെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്ന് ൈപ്രമറി ഹെൽത്ത് കെയർ അഡ്മിനിസ്േട്രഷൻ സി.ഇ.ഒ ഡോ. സമിയ അൽഅബ്ദുല്ല വ്യക്തമാക്കി. ഉപരോധ രാജ്യങ്ങളിലെ രോഗികൾക്ക് നേരത്തെ നൽകി വന്നിരുന്ന പരിഗണനയിൽ നിന്ന് ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല. സ്വദേശി രോഗികൾക്ക് നൽകുന്ന പരിഗണന തന്നെയാണ് അവർക്കും നൽകുന്നത്.
രാജ്യത്ത് പുതിയ പത്ത് പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ കൂടി നിർമിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. അതിൽ നാലെണ്ണം അശ്ഗാൽ വകുപ്പ് ഉടൻ തന്നെ മന്ത്രാലയത്തിന് കൈമാറുമെന്നും അവർ വ്യക്തമാക്കി. ബാക്കിയുള്ള ആറെണ്ണം 2022 ഓടെ പ്രവർത്തന സജ്ജമാകും. കഴിഞ്ഞ മാസം ഹയ്യാക്ക് നമ്പറായ 107 മുഖേന 141373 ആളുകളാണ് ഹമദിൽ രജിസ്റ്റർ ചെയ്തത്. ആശുപത്രികളിൽ നേരിട്ട് പോകതെ തന്നെ 107 എന്ന നമ്പറിൽ വിളിച്ചാൽ ബുക്കിംഗ് ലഭിക്കുന്ന സംവിധാനമാണിത്. ഈ നമ്പറിൽ തന്നെ വളിച്ച് നേരത്തെ എടുത്ത അപ്പോയ്മെൻറ് റദ്ദ് ചെയ്യാനോ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ സാധിക്കും.
നേരത്തെ ബുക്ക് ചെയ്തവർക്ക് നിശ്ചിത സമയത്ത് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ റദ്ദാക്കിയാൽ അടുത്ത രോഗിക്ക് അത് നൽകാൻ കഴിയും. ഇക്കാര്യം ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഉപരോധം ആരോഗ്യ മേഖലയെ ഏതെങ്കിലും തരത്തിൽ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് ഡോ. സാമിയ അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന 23 ആരോഗ്യ കേന്ദ്രങ്ങളിലും ഇത് വരെ ഒരു തരത്തിലുള്ള പ്രതിസന്ധിയും ഉണ്ടായിട്ടില്ല. രാജ്യത്തിെൻറ പാരമ്പര്യം ഉയർത്തി പിടിച്ച് മികച്ച സേവനമാണ് എല്ലാവർക്കും നൽകി വരുന്നത്. ചികിത്സയുടെ കാര്യത്തിൽ ഒരു വിധത്തിലുള്ള വേർതിരിവും കൽപ്പിക്കാറില്ലെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.