ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രീപാല സിരിസേന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്രബന്ധം ചർച്ചയായി. നിക്ഷേപം, ഉൗർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം, മെഡിക്കൽ സയൻസ് തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുരാഷ്ട്രനേതാക്കളും ചർച്ച ചെയ്തു. പ്രാദേശികതലത്തിലും അന്തർദേശീയ തലത്തിലുമുള്ള വിവിധ പ്രശ്നങ്ങളും രാഷ്ട്രീയ സംഭവ വികാസങ്ങളും വിശകലനം ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഖത്തറും ശ്രീലങ്കയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായുള്ള കരാർ ഒപ്പുവെക്കൽ ചടങ്ങിന് ഇരുവരും സാക്ഷ്യം വഹിച്ചു.
നയന്ത്രരംഗത്തും ഗവേഷണ പരിശീലനത്തിലും സഹകരണം ഉറപ്പുവരുത്താൻ ഖത്തർ വിദേശകാര്യമന്ത്രാലയവും ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയവും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ശ്രീലങ്കയിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി ഖത്തർ ഡെവലപ്മെൻറ് ഫണ്ടും ശ്രീലങ്കൻ സർക്കാറും കരാറിൽ ഒപ്പുവെച്ചു.
ഉൗർജ്ജം, സീവേജ് മേഖല, ആരോഗ്യം–വൈദ്യശാസ്ത്രം, സാമ്പത്തിക അന്വേഷണ കൈമാറ്റം തുടങ്ങിയ മേഖലകളിൽ ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. കൂടിക്കാഴ്ചയിൽ ഇരുരാഷട്രങ്ങളുടെയും ഭാഗത്തു നിന്നുള്ള മന്ത്രിമാരും ഉന്നത പ്രതിനിധികളും സംബന്ധിച്ചിരുന്നു.
ശ്രീലങ്കൻ പ്രസിഡൻറിനുള്ള ആദരസൂചകമായി അമീരി ദീവാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.