ദോഹ: ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കടന്നതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ട്. മാർച്ച് മാസം അവസാനത്തോടെയുള്ള കണക്കുകൾ പ്രകാരമാണിത്. 21.62 ലക്ഷം പുരുഷന്മാരും 8.42 ലക്ഷം സ്ത്രീകളും എന്നതാണ് ഏറ്റവും ഒടുവിലത്തെ കണക്ക്.

കഴിഞ്ഞവർഷം മാർച്ചിനെ അപേക്ഷിച്ച് ഇത് 6.3ശതമാനം വർധിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ജനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.എയുടെ റിപ്പോർട്ട്. അതേസമയം, രാജ്യത്തിന് പുറത്തുള്ള ഖത്തർ ഐഡിക്കാരായ സ്വദേശികളെയും വിദേശികളെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പിന് തൊട്ടുമുമ്പ് 2022 ഒക്ടോബറിലാണ് ഏറ്റവും അവസാനമായി രാജ്യത്തെ ജനസംഖ്യ 30 ലക്ഷ്യത്തിലെത്തിയത്. 30.20 ലക്ഷമായിരുന്നു അന്നത്തെ ആകെ എണ്ണം.

Tags:    
News Summary - population increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.