ഫിഫ അറബ് കപ്പ് ഖത്തർ -ഫലസ്തീൻ ഉദ്ഘാടന മത്സരത്തിൽനിന്ന്
ദോഹ: ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ഫലസ്തീന് ചെറുത്തുനിൽപ്പിന്റെ വിജയം. ആവേശം നിറഞ്ഞ ടൂർണമെന്റിൽ അവസാന നിമിഷമാണ് ഫലസ്തീൻ വിജയം ഉറപ്പാക്കിയത്.
ഫലസ്തീന്റെ അഹ്മദ് അൽഖാക്ക് എടുത്ത കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ ഖത്തറിന്റെ പതിനെട്ടാം നമ്പർ താരം സുൽത്താൻ അൽ ബ്രേക്ക് സ്വന്തം പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു.നേരത്തെ ടൂർണമെന്റിലെ ആദ്യപകുതി ഇരു ടീമുകളും നിറഞ്ഞു കളിച്ച എങ്കിലും പക്ഷേ ഗോളുകൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചപ്പോഴും എല്ലാം വിഫലമാകയായിരുന്നു.
നേരത്തെ ഗോൾ ലക്ഷ്യമാക്കി ഖത്തർ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലസ്തീൻ പ്രതിരോധനിര എല്ലാം തകർത്തു.സമനിലയെന്ന് ഉറപ്പിച്ച ടൂർണമെന്റ് അധികസമയത്തേക്ക് നീണ്ടപ്പോൾ കളിയുടെ ഗതിമാറുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞ് 96 മിനിറ്റിലാണ് ഫലസ്തീൻ വിജയമുറപ്പാക്കിയത്. ആദ്യ മത്സരത്തിൽ ശക്തരായ തുനീഷ്യയെ സിറിയ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ആണ് സിറിയ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.