പരീക്ഷ നഷ്ടമായവർക്ക് വീണ്ടും അവസരം

ദോഹ: ഖത്തറില്‍കോവിഡ് കാരണം പരീക്ഷയെഴുതാൻ അവസരം നഷ്ടമായ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ബാധിച്ചോ, രോഗ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായതോ മൂലം ആഗസ്റ്റിൽ നടന്ന രണ്ടാം റൗണ്ട് പരീക്ഷ എഴുതാന്‍ അവസരം നഷ്ടമായ ഗ്രേഡ് ഒന്ന് മുതല്‍ 12 വരെയുള്ള വിദ്യാർഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 16 വരെയാണ് ഇവര്‍ക്കുള്ള പുനഃപരീക്ഷ. ഇത് സംബന്ധിച്ച് മന്ത്രാലയത്തിൻെറ മൂല്യനിര്‍ണയ വിഭാഗം തയാറാക്കിയ സര്‍ക്കുലര്‍ സ്വകാര്യ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കു നല്‍കി.

വീണ്ടും പരീക്ഷ എഴുതേണ്ട വിദ്യാർഥികള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്ന് കോവിഡ് ബാധിച്ചതോ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതോ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പരീക്ഷയെഴുതുന്ന കുട്ടികളുടെ പേരു വിവരങ്ങൾ, സെപ്റ്റംബര്‍ ഒന്നിനു ശേഷം സ്‌കൂളുകള്‍ സ് റ്റുഡൻറ്സ് അസസ്‌മെൻറ് വിഭാഗത്തിലേക്ക് പേരുകളും നല്‍കണം.

Tags:    
News Summary - Opportunity again for those who missed the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.