ദോഹയിലെത്തിയ ജോർഡൻ കിരീടാവകാശി പ്രിൻസ് അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനെയും പ്രതിനിധി സംഘത്തെയും സ്വീകരിക്കുന്നു
ദോഹ: സമാധാനത്തിനും സ്ഥിരതക്കുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി.ഇസ്രായേലും ഹമാസും ഒരു വെടിനിർത്തൽ കരാറിലെത്താനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു എല്ലാ നിയമങ്ങളും ലംഘിക്കുകയാണെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഹമാസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇസ്രായേലിനും അമേരിക്കക്കും അറിയാവുന്നതാണ്. ഇതിനെ ഭീകരവാദത്തിന് അഭയം നൽകുന്നതായി മുദ്രകുത്തുന്നതിന് ന്യായീകരണമില്ല. വെടിനിർത്തൽ ചർച്ചകളിലെ തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ഖത്തർ പുനർവിചിന്തനം നടത്തുകയാണെന്നും, എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് യു.എസുമായി ചർച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.