ദോഹ: ലോകത്തെ മികച്ച പുരുഷ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഖത്തറിെൻറ മുതാസ് ഈസാ അൽ ബർഷിം ലോകത്തിെൻറ നെറുകയിൽ. ഇൻറർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷ(ഐ.എ.എ.എഫ്)െൻറ ലോക അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരമാണ് ഖത്തറിെൻറ അഭിമാനതാരത്തെ തേടിയെത്തിയത്. ജമൈക്കയുടെ ഇതിഹാസതാരം ഉസൈൻ ബോൾട്ടാണ് മുതാസിെൻറ മുൻഗാമി. ബ്രിട്ടെൻറ ദീർഘദൂര ഓട്ടക്കാരൻ മൊ െഫറാ, ദക്ഷിണാഫ്രിക്കയുടെ 400 മീറ്റർ ലോകചാമ്പ്യൻ വയ്ദെ വാൻ നികർഗ് എന്നിവരടങ്ങിയ അന്തിമ പട്ടികയിൽ നിന്നാണ് മുതാസ് താരങ്ങളിൽ താരമായത്.
ഹൈജംപിൽ രണ്ട് തവണ ഒളിംപിക് മെഡൽ നേടിയ ബർഷിമിനെ ഏഷ്യയിലെ മികച്ച അത്ലറ്റായി നാഷണൽ ഒളിംപിക് കമ്മിറ്റി അസോസിയേഷൻ നവംബർ ആദ്യവാരം തെരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ സ്വർണം നേടി ലോകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ബർഷിം. ഖത്തറിനായി ഒളിംപിക്സിൽ ആദ്യ വെള്ളിമെഡൽ നേടിയ താരവുമാണ്. ബെൽജിയത്തിെൻറ നഫിസ്സാതോ തിയാം ആണ് മികച്ചവനിതാ അത്ലറ്റ്.
എത്യോപ്യയുടെ 10,000 മീറ്റർ ഒളിമ്പിക് ചാമ്പ്യൻ അൽമാസ് അയാന, ഗ്രീക്ക് പോൾവാൾട്ട് താരം ഇകാടറിനി സ്റ്റെഫാനിഡി എന്നിവരടങ്ങിയ അവസാന പട്ടികയിൽ നിന്നാണ് തിയാം വനിതാതാരമായത്.
െഎ.എ.എ.എഫ് കൗൺസിൽ അംഗങ്ങൾ, ആരാധകർ, മറ്റ് അത്ലറ്റുകൾ എന്നിവരുടെ വോട്ടുകൾ പരിഗണിച്ചാണ് മികച്ച താരങ്ങളെ അന്തിമമായി തെരഞ്ഞെടുത്തത്. മൊണോക്കോയിൽ നടന്ന ചടങ്ങിൽ ഉസൈൻബോൾട്ട് ഇവർക്ക് പുരസ്കാരം നൽകി. മൂന്ന് രീതിയിലുള്ള വോട്ടിംഗ് പ്രക്രിയകളിലൂടെയാണ് ലോക അത്ലറ്റിനെ തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര ഫെഡറേഷന് പകുതി വോട്ടുകൾ നൽകുമ്പോൾ 25 ശതമാനം അംഗങ്ങളായ ഫെഡറേഷനുകൾക്കും ബാക്കി 25 ശതമാനം സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കുമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.