ദോഹ: അമേരിക്കയും ഗൾഫ് മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളും ചേർ ന്നുള്ള മിഡിലീസ്റ്റ് തന്ത്രപ്രധാന സഖ്യം (മെസ) രൂപീകരിക്കുന്നത് സംബന്ധി ച്ച് ഖത്തറും അമേരിക്കയും ചർച്ച നടത്തി. ഖത്തർ വിദേശകാര്യ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയും അമേരിക്കൻ ഡെപ്യൂട്ടി അസി. സെക്രട്ടറി ഫോർ അറേബ്യൻ പെനിൻസുല തിമോത്തി ലെൻഡർകിങും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയത്. അതിനിടെ ഖത്തറിനും അമേരിക്കക്കും ഇടയിലുള്ള ശക്തമായ ബന്ധത്തെ പ്രശംസിച്ച് ഖത്തർ വിദേശകാര്യ വക്താവ് ലുൽവ ഖാതിർ രംഗത്തെത്തി. ഖത്തർ–അമേരിക്ക തന്ത്രപ്രധാന സംവാദത്തിെൻറ ഭാഗമായി മാധ്യമപ്ര വർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
കൂടുതൽ മേഖലകളിൽ കൂടുതൽ സഹകരണമാണ് ഭാവിയിൽ പ്രതീക്ഷിക്കുന്നതെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു. ഖത്തർ വിദേശ നിക്ഷേപത്തിെൻറ കാൽ ഭാഗത്തോളം അമേരിക്കയിലാണ്. ഖത്തറിൽ അ മേരിക്കയുടെ 26.300 ബില്യൻ റിയാലിെൻറ നിക്ഷേപമുണ്ട്. ഇവിടെ 658 അമേരിക്കൻ സ്വകാര്യ കമ്പ നികളാണ് പ്രവർത്തിക്കുന്നത്. തന്ത്രപ്രധാന സംവാദത്തിെൻറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ആഴത്തിലുള്ള ചർച്ച കളും സംഭാഷണങ്ങളും നടക്കുകയുണ്ടായെന്നും ഭീകരവാദവിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ടും ഇരുരാജ്യ ങ്ങളും ചർച്ച നടത്തിയെന്നും അൽ ഖാതിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.