ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ടുമക്കൾ ഹമദ് ആശുപത്രിയിൽ മരണപ്പെട്ടു. കോഴിക്കോട് ഫറ ോക്ക് സ്വദേശി ഹാരിസിൻെറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം അവശനിലയിലാ യ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുടുംബം വ്യാഴാഴ്ച രാത്രി റസ് റ്റോറൻറിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അധികൃതർ എത്തി റസ്റ്റോറൻറ് പൂട്ടിയിട്ടുണ്ട്. എന്നാൽ അേന്വഷണം പൂർത്തിയാകുന്നതുവരെ തങ്ങളെ കുറ്റെപ്പടുത്തരുതെന്നും തങ്ങളുെട ഭക്ഷണം സുരക്ഷിതമാണെന്നും റസ് റ്റോറൻറ് അധികൃതർ വിശദീകരിച്ചു. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം പ്രാണികളെ ഒഴിവാക്കാൻ മരുന്ന് തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
അസ്വസ്ഥതയെ തുടർന്ന് ഹാരിസും ഷമീമയും ഹമദ് ആശുപത്രിയിൽ ചികിൽസയിലാണ്. ഹാരിസ് ഹമദ് പബ്ലിക് ഹെൽത്ത് സെൻററിലും ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സെൻററിലും നഴ്സായി ജോലി ചെയ്യുകയാണ്. വർഷങ്ങളായി കുടുംബം ദോഹയിലുണ്ട്.ഇരുവരുടെയും മാതാപിതാക്കൾ ദോഹയിൽ എത്തിയതിന് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.