ദോഹ: കോവിഡ് ഉയർത്തിയ വലിയ പ്രതിസന്ധിയുടെ ഘട്ടത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജി.സി.സിയിലും ഫാർ ഈസ്റ്റിലും വൻദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നു. ആഗോള തലത്തിൽ 250 ലേറെ സ്റ്റോറുകളുള്ള ഏറ്റവും വലിയ ജുവലറി റീട്ടെയിലേഴ്സിലൊന്നാണ് മലബാർ. പ്രതിസന്ധിയിലാവുകയോ, ഒറ്റപ്പെട്ടു പോകുകയോ ചെയ്ത തൊഴിലാളികൾക്കും, കുടുംബങ്ങൾക്കുമാണ് 15,000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചത്. സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഈ പദ്ധതി ഗുണം ചെയ്യും.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് സി.എസ്. ആർ. കോവിഡ് 19 നെ തുടർന്നുള്ള അഭൂതപൂർവ്വമായ പ്രതിസന്ധിയിൽ ലോകം നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ്, ദുരിതാശ്വാസ പ്രവർത്തനം. പ്രതിസന്ധികൾ നേരിടുന്ന സമയത്താണ് വ്യക്തികളും കമ്പനികളും അവയുടെ സമൂഹത്തോടുള്ള കടമ നിർവഹിക്കേണ്ടത്. ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റവും മികച്ച രീതിയിൽ തന്നെ തുടരുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷണൽ ഓപ്പറേഷൻസ് എം. ഡിയായ ഷംലാൽ അഹമ്മദ് പറഞ്ഞു.
അരി, ധാന്യവർഗ്ഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണ കിറ്റ് ഒരു കുടുംബത്തിനോ, ഒരു സംഘം ആളുകൾക്കോ 30 ദിവസത്തേ ഉപയോഗത്തിനുണ്ടാകും. ഇതിനായി 1.6 മില്ല്യൺ ഖത്തറി റിയാൽ വകയിരുത്തിയിട്ടുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ടീം, മറ്റും സാമൂഹിക സംഘടനകളോടും അസോസിയേഷനുകളോടും ചേർന്ന് പ്രവർത്തിച്ചായിരിക്കും ദുരിതാശ്വാസപ്രവർത്തനം. ജി.സി.സിയിലും ഫാർ ഈസ്റ്റിലുമുള്ള ഭക്ഷണ കിറ്റുകൾ ആവശ്യമായുള്ളവരെ അതത് എംബസികൾ, പ്രാദേശിക സംഘടനകൾ, സമാന സംഘടനകളായ നോർക്ക, കെ.എം. സി. സി, റെഡ് ക്രസൻറ്, കമ്മ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി തുടങ്ങിയവ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ഉപഭോക്താക്കൾ എന്നിവയിലൂടെ ആയിരിക്കും കണ്ടെത്തുക. ഓരോ പ്രദേശത്തും ലഭിക്കുന്ന ലാഭത്തിൻെറ അഞ്ച് ശതമാനം, അവിടുത്തെ സി. എസ്. ആർ പ്രവർത്തനങ്ങൾക്കായി മലബാർഗോൾഡ് മാറ്റിവെയ്ക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.