ദോഹ: ജനസേവനപ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യവുമായി മാക് ഖത്തർ നടത്തിയ മൈലാഞ്ചി രാവ് സംഗീത പരിപാടി വ്യത്യസ്തമായി. ഖത്തർ സ്പോർട്സ് ക്ലബ്ബിലെ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കിയാ ണ് പരിപാടി നടന്നത്. ഗായകരായ ആദിൽ അത്തു, സജ്ല സലീം എന്നിവർ നയിച്ച മാപ്പി ളപ്പാട്ടുകൾക്കൊത്ത് സദസ് താളമിട്ടു, നൃത്തം ചെയ്തു. മീഡിയ വൺ എം80 മൂസ താരങ്ങളായ വിനോദ് കോവൂർ, ദേശീയ തലത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭിലക്ഷ്മി, അക്ബർ എന്നിവർ ഒരുക്കിയ ഹാസ്യ സ്കിറ്റുകൾ സദസിനെ ചിരിപ്പിച്ചു. ഖത്തറിലെ മലയാളി ഗായകരായ അക്ബർ ചാവക്കാട്, കബീർ, നിത്യ എന്നിവരും ഗാനങ്ങൾ ആലപിച്ചു.എരേഞ്ഞാളി മൂസയെ അനുസ്മരിച്ച് വിനോദ് കോവൂർ പാട്ടുപാടിയാണ് പരിപാടി തുടങ്ങിയത്. കോഴിക്കോട് ജില്ലയിൽ നിന്ന് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ മാക് ഖത്തർ അംഗങ്ങളുടെ മക്കളായ നൂറ മറിയം അൻവർ, സഫ്വാൻ അബ്ദുറഹ്മാൻ കാവിൽ, യു.ജി.സി യോഗ്യതനേടിയ മാക് അംഗം റബീഹ സഫീർ എന്നിവർക്ക് ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ നൽകി.
സാമൂഹികസേവനരംഗത്തെ സംഭാവനകൾ പരിഗണിച്ച് ജില്ലയിലെ പ്രവാസി പൗരപ്രമുഖരായ അബ്ദുല്ല ഉള്ളേടത്ത്, ടി.എ.െജ ഷൗക്കത്ത്അലി, അബ്ദുൽ ലത്തീഫ് കെ.വി, സിദ്ദീഖ് പുറായിൽ, സി.ടി. കബീർ എന്നിവരെ മാക് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. മാക് ചീഫ് പാട്രൺ കെ.സി. അബ്ദുല്ലത്തീഫ്, റഹീം ഒാമശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ ഖാലിദ് ഫക്രു (ഖത്തർ ചാരിറ്റി), അബ്ദുറഹ്മാൻ അൽദഅ്ബാനി എന്നിവരാണ് അവാർഡുകൾ നൽകിയത്. ഭാരവാഹികളായ അഡ്വ. മുഹമ്മദ് ഇക്ബാൽ, സഫീർ റഹ്മാൻ, അബ്ദുൽ ഗഫൂർ എ.ആർ, റഹീം വേങ്ങേരി, യാസിർ കെ.സി, അബ്ദുറഹ്മാൻ ഇ.പി എന്നിവർ നേതൃത്വം നൽകി. നാട്ടിലെ സേവന–ജീവകാരുണ്യപ്രവർത്തനങ്ങൾക്കായാണ് പരിപാടിയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കോഴിക്കാെട്ട മലയോര–തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ. അർഹരായ ആളുകൾക്ക് വീട് നിർമിക്കൽ, മാസാന്ത റേഷൻ നൽകൽ, ചികിൽസാ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് വ്യവസ്ഥാപിതമായി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.