മാഫ് ഖത്തർ വാർഷിക ജനറൽബോഡി യോഗത്തിൽ പങ്കെടുത്തവർ
ദോഹ: മടപ്പള്ളി അലുമ്നി ഫോറം (മാഫ്) ഖത്തർ ആറാമത് വാർഷിക ജനറൽ ബോഡി യോഗം വക്റയിലെ കാലിക്കറ്റ് ടേസ്റ്റ് റസ്റ്റാറന്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. മാഫ് ഖത്തർ ജനറൽ സെക്രട്ടറി ശിവൻ വള്ളിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ശംസുദ്ദീൻ കൈനാട്ടി അധ്യക്ഷതവഹിച്ചു. ഐ.സി.ബി.എഫ് ലീഗൽ സെൽ ചെയർമാൻ അഡ്വ. എം. ജാഫർ ഖാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. മുസ്തഫ ഹാജി മുഖ്യപ്രഭാഷണം നടത്തി. ശിവൻ വള്ളിക്കാട് പ്രവർത്തന റിപ്പോർട്ടും നൗഫൽ ചോറോട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി, ഷമീർ മടപ്പള്ളി, പ്രശാന്ത് ഒഞ്ചിയം, ചന്ദ്രശേഖരൻ കുളങ്ങട്ട് ,റയീസ് മടപ്പള്ളി, യോജിഷ് കെ.ടി., ബൈജു മായ, നൗഷാദ് വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു. അൽത്താഫ് വള്ളിക്കാട്, വിപിൻ മടപ്പള്ളി, സൈഫുദ്ദീൻ ഒ.പി.കെ., ശറഫുദ്ദീൻ വെള്ളികുളങ്ങര, നിസാർ ചാലിൽ, നൗഷാദ് വെള്ളികുളങ്ങര, ജിനേഷ് മടപ്പള്ളി എന്നിവർ നേതൃത്വം നൽകി. ട്രഷറർ നൗഫൽ ചോറോട് നന്ദി പറഞ്ഞു.
2025-26 വർഷത്തെ മാഫ് ഖത്തർ ഭാരവാഹികളായി ദിൽകർ വള്ളിക്കാട് (പ്രസി), ശിവൻ വള്ളിക്കാട് (ജനറൽ സെക്ര), നൗഫൽ ചോറോട് (ട്രഷറർ), താജുദ്ദീൻ ഒഞ്ചിയം, വിപിൻ മടപ്പള്ളി (വൈസ് പ്രസി), ജിതേഷ് രായരങ്ങോത്ത്, സഫീർ വെള്ളികുളങ്ങര (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. കെ.കെ. മുസ്തഫ ഹാജി (അഡ്വൈസറി ചെയർമാൻ), പത്മരാജ് കൈനാട്ടി (വൈസ് ചെയർ). അഡ്വൈസറി ബോർഡ് അംഗങ്ങൾ: മുനീർ ബേബിലാൻഡ്, ഗിരീഷ് മടപ്പള്ളി, ചന്ദ്രശേഖരൻ കുളങ്ങട്ട് താഴെ കുനി, അൻസാരി വെള്ളികുളങ്ങര, പ്രകാശൻ നാദാപുരം റോഡ്. എക്സിക്യൂട്ടീവ് അംഗങ്ങൾ: റയീസ് മടപ്പള്ളി, പ്രശാന്ത് ഒഞ്ചിയം, ഷമീർ മടപ്പള്ളി, യോജിഷ് കെ.ടി.കെ, നിസാർ ചാലിൽ ഗോപകുമാർ, സൈഫുദ്ദീൻ ഒ.പി.കെ, ബൈജു മായ, ഇസ്മായിൽ വള്ളിക്കാട്, ശ്രീജിത്ത് കെ.കെ., അൽത്താഫ് വള്ളിക്കാട്, വിപിൻ കൈനാട്ടി, നൗഷാദ് വെള്ളികുളങ്ങര, ജിനേഷ് മടപ്പള്ളി, ശറഫുദ്ധീൻ വെള്ളികുളങ്ങര, നജീബ് വള്ളിക്കാട്, നൗഷാദ് മടപ്പള്ളി, ശരീഫ് വള്ളിക്കാട്, ശംസുദ്ധീൻ കൈനാട്ടി, അഫ്സൽ മടപ്പള്ളി, അജിത് നാദാപുരം റോഡ്, റഫീഖ് എച്ച്.എം.സി, ഷഫീഖ് കൈനാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.