ലിബ്സിയർ ആശുപത്രിയിലെ രോഗം ഭേദമായ അവസാന കോവിഡ് രോഗിയെ അധികൃതർ യാത്രയയക്കുന്നു

ലിബ്സിയർ ഫീൽഡ് കോവിഡ് ആശുപത്രി: അവസാന രോഗിയും ആശുപത്രി വിട്ടു

ദോഹ: കോവിഡ്-19 രോഗികൾക്കായി ദുഖാൻ-അൽ ശഹാനിയ റോഡിന് സമീപം പ്രവർത്തിച്ചിരുന്ന ലിബ്സിയർ ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. 1884 രോഗികൾക്കാണ് ആശുപത്രിയിൽ ചികിത്സ നൽകിയതെന്ന് ക്ലിനിക്കൽ ലീഡ് ഡോ. അബ്ദുല്ല റഷീദ് അൽ നഈമി പറഞ്ഞു. റെക്കോഡ് സമയത്തിനുള്ളിൽ പ്രതിരോധ മന്ത്രാലയം നിർമിച്ച് നൽകിയ ആശുപത്രി പിന്നീട് പൊതുജനാരോഗ്യ മന്ത്രാലയത്തിന് നൽകുകയായിരുന്നു. 504 ബെഡുകളുള്ള ആശുപത്രിയിൽ 1884 കോവിഡ് രോഗികൾക്ക് ചികിത്സ ഇതുവരെ നൽകിയിട്ടുണ്ട്.പ്രധാനമായും പ്രവാസികളായ പുരുഷന്മാർക്ക് ചികിത്സ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു മൂന്ന് കെട്ടിടങ്ങളിലായി ആശുപത്രി നിർമിച്ചത്.

എല്ലാ രോഗികൾക്കും ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ അന്തരീക്ഷവുമായിരുന്നു ആശുപത്രിയിലൊരുക്കിയിരുന്നത്. ഓരോ രോഗികൾക്കും ഓരോ മുറിയായിരുന്നു നൽകിയിരുന്നത്. അവസാന രോഗിയും ആശുപത്രി വിട്ടത് ഏറെ അഭിമാനനിമിഷമാണെന്നും ഡോ. അൽ നഈമി പറഞ്ഞു.പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും പ്രതിരോധ മന്ത്രാലയത്തിെൻറയും സംയുക്ത സഹകരണത്തോടെ സ്ഥാപിച്ച ലിബ്സിയർ ആശുപത്രിയിൽ 20 ഡോക്ടർമാരടക്കം 70 ആരോഗ്യ ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.