ദോഹ: 12ാമത് ഖിഫ് ഫുട്ബാൾ ടൂർണമെൻറിൽ രണ്ടാം ദിവസത്തെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ജില്ല സൗഹൃദവേദി ഏകപക്ഷീയമായ ഒരു ഗോളിന് യു.ഇ.എ.ക്യു എറണാകുളത്തെ പരാജയപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ തൃശൂര്‍ ജില്ല സൗഹൃദവേദി തുടക്കം മുതൽ മികച്ച കളി പുറത്തെടുത്തെങ്കിലും എറണാകുളത്തിെൻറ പ്രതിരോധ നിരയെയും കാവൽക്കാരനെയും കീഴടക്കാനായില്ല. ഇതോടെ ആദ്യപകുതി ഗോൾരഹിതമായി. 44ാം മിനിറ്റിൽ നായകൻ ബിജോപോളിെൻറ തകർപ്പൻ ഷോട്ടാണ് തൃശൂരിന് വിജയം സമ്മാനിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വാസ് വയനാടിനെ മാക് ഖത്തര്‍ തോല്‍പ്പിച്ചു. ഒമ്പതാം മിനിറ്റിൽ ജിയാദും 16ാം മിനിറ്റിൽ കുട്ടിപ്പയും നേടിയ ഗോളുകളാണ് മാക് ഖത്തറിന് വിജയം സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ വാസ് വയനാട് പൊരുതി കളിച്ചു. 56-ാം മിനിറ്റിൽ നൗഫൽ ഒരു ഗോൾ മടക്കി. 59ാം മിനിറ്റിൽ വയനാടിന് അനുകൂലമായി പെനാൽറ്റി ലഭിച്ചതോടെ സമനില പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ, പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിൽ മാക് ഖത്തർ വിജയം സ്വന്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.