ദോഹ: കടുത്ത ചൂടിൽ മനസ് കുളിർപ്പിക്കാൻ ഗസലിെൻറ തെളിനീർ മഴ. മീഡിയാവൺ ടെലിവിഷൻ അഞ്ചാം വാർഷികാഘോഷത്തിെൻറ ഭാഗമായി ഒരുക്കുന്ന ‘ഖയാൽ’ ഗസൽ സംഗീത രാവ് ഇന്ന്. വൈകുന്നേരം 6.30 മു തൽ ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗസൽ രംഗത്തെ ചക്രവർത്തി തലത് അസീസ്, മലയാളി പിന്നണി ഗായികയും പ്രമുഖ ഗസൽ ഗായികയുമായ മഞ്ജരി എന്നിവർ ദോഹയിലെത്തി. സംഘാടക സമിതി ഭാരവാഹികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
മൂന്ന് മണിക്കൂർ നീളുന്ന സംഗീതപരിപാടിയിൽ, ഹിന്ദി–മലയാളം ഗാനങ്ങൾ ഉണ്ടാകും. രണ്ടായിരത്തിലധികം ആളു കൾക്കാണ് സൗകര്യമൊരുക്കിയത്. മലയാളി ആസ്വാദകർക്ക് പുറമെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നി ന്നുള്ളവരും പരിപാടിക്കെത്തും. വൈകുന്നേരം 5.30 മുതലാണ് പ്രവേശനം. പരിപാടിയിലേക്കുളള ടിക്കറ്റ് വൈകുന്നേരം 5.30 മുതൽ ക്യു.എൻ. സി.സിയിൽ ഒരുക്കിയ കൗണ്ടറിൽ ലഭ്യമായിരിക്കും.
എസ്.എം.എംസ് വിജയികളായ ‘ഗൾഫ് മാധ്യമം’ വായന ക്കാർക്കുളള ടിക്കറ്റ് വൈകുന്നേരം 5 മണി മുതൽ ആറ് മണി വരെ ‘മാധ്യമം’ കൗണ്ടറിൽ ലഭ്യമാകും.
വിജയികളെ മൊബൈലിൽ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസഡർ പി. കുമരൻ, ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രതിനിധികൾ, ഖത്തർ ന്യൂസ് ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ അതിഥികളാകും. ‘ഗള്‍ഫ് മാധ്യമ’ത്തിെൻറയും ‘മീഡിയാവണി’െൻറയും പുതിയ ഓഫീസുകളുടെ ഉദ്ഘാടനവും വേദിയില്‍ നടക്കും. ഗൾഫ് സിനിമാസി ഗ്നലിനടുത്താണ് നവീകരിച്ച പുതിയ ഒാഫിസുകൾ. ലോയിഡൻസ് ഗ്രൂപ്പ്, ലുബ്നാസ് ബ്യൂട്ടിക്, ബ്രിഡ്ജ് വെ എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.