ദോഹ: കേരളത്തെ വിഴുങ്ങിയ പ്രളയത്തിെൻറ കെടുതികൾ തീർന്നിട്ടില്ലെന്നിരിക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഖത്തർ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സുപ്രീം കമ്മിറ്റിയുടെ ജനറേഷൻ അമേസിംഗ് പരിപാടിയുടെ വളണ്ടിയർമാരാണ് ക്യാമ്പുകളിൽ സഹായവിതരണവുമായി എത്തിയിരിക്കുന്നത്.
സുപ്രീം കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ സഹായ പ്രവർത്തനങ്ങൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ ജനറേഷൻ അമേസിംഗ് പരിപാടിയുടെ പ്രതിനിധികളായി ഖത്തറിൽ ജോലി ചെയ്യുന്ന മലയാളികളാണ് സഹായ വിതരണം നടത്തിയത്. ചെരുപ്പുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ സംഘം വിതരണം ചെയ്തു. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സുപ്രീം കമ്മിറ്റി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചു.
2010ൽ ഖത്തറിന് ലോകകപ്പ് ആതിഥേയത്വം ലഭിച്ചത് മുതലാണ് ജനറേഷൻ അമേസിംഗ് പരിപാടി ആരംഭിച്ചത്. എല്ലാ തലങ്ങളിലുമുള്ള ആളുകളെ ഉൾക്കൊള്ളുന്ന രീതിയിലാണ് പരിപാടി മുന്നോട്ട് നീങ്ങുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് പിന്തുണ നൽകുക എന്നത് മുൻനിർത്തി ആവശ്യമായ രാജ്യങ്ങളിൽ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നതിനും വികസന പ്രവർത്തനങ്ങൾക്കും കാൽ പന്തുകളിയിലൂടെ നേതൃത്വം നൽകുകയാണ് ജനറേഷൻ അമേസിംഗിെൻറ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.