ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നു

ഇസ്രായേൽ ആക്രമണം: ഹമാസ് അധ്യക്ഷൻ ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഫലസ്തീനിൽ ഇസ്രായേലിൻെറ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തി. ദോഹയിൽ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ചർച്ച. ഗസ്സയിലെ ഇസ്രായേൽ ആക്രമണം, ശൈഖ് ജർറായിലെ അധിനിവേശം, അൽ അഖ്സ പള്ളിയിൽ വിശ്വാസികൾക്ക് നേരെയുള്ള കൈയേറ്റം തുടങ്ങിയ നിലവിലെ കാര്യങ്ങൾ ചർച്ചയായി.

ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ ഫലസ്തീന് നൽകണമെന്നതാണ് ഖത്തറിൻെറ നിലപാട്. അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്തീന് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഇസ്രായേലിൻെറ ക്രൂരമായ ആക്രമണങ്ങൾ നിർത്താൻ അന്താരാഷ്ട്ര സമൂഹം എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഫലസ്തീനിലെ ജനങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ അറബ് സമൂഹത്തിൻെറ യോജിച്ച നീക്കം ഉണ്ടാകണമെന്ന് ഇസ്മായിൽ ഹനിയ്യ ആവശ്യെപ്പട്ടു. ഫലസ്തീനിനും ജനങ്ങൾക്കും എന്നും സഹായം നൽകുകയും പിന്തുണ നൽകുകയും ചെയ്യുന്ന ഖത്തറിനും ഭരണാധികാരികൾക്കും അേദ്ദഹം നന്ദി അറിയിക്കുകയും ചെയ്തു.

Tags:    
News Summary - Israel attack Hamas president meets Qatar foreign minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.