മസ്കത്ത്: ഹഫീത്ത് ഇന്ത്യൻ സ്കൂൾ ആഗസ്റ്റ് ആദ്യവാരം പ്രവർത്തനമാരംഭിക്കും. ഇന്ത്യൻ സ്കൂൾ ബോർഡിെൻറ നിയന്ത്രണത്തിലുള്ള ഇരുപതാമത്തെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളാണ് ഹഫീത്തിലേത്. സ്വകാര്യ കെട്ടിടത്തിൽ കിൻഡർ ഗാർട്ടൻ മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അംഗീകാരത്തോടെയുള്ള സ്കൂൾ സി.ബി.എസ്.ഇയോട് അഫിലിയേറ്റ് ചെയ്തായിരിക്കും പ്രവർത്തിക്കുക. ഒമാൻ ഇൻറീരിയറിലെ മികച്ച വിദ്യാലയമാണ് ഹഫീത്തിൽ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാൻ സി.എം നജീബ് വ്യക്തമാക്കി. പരിചയസമ്പന്നരായ അധ്യാപരെ കണ്ടെത്തി നിയമിക്കാനുള്ള നടപടികൾ നടന്നുവരുകയാണ്. ഏഴ് ക്ലാസുകളിലായി ഇരുന്നൂറോളം കുട്ടികൾക്കുള്ള പഠനസൗകര്യമാണ് ഈ വർഷം ഒരുക്കുന്നത്. താൽക്കാലിക കെട്ടിടത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച അറ്റകുറ്റപ്പണികൾ നടന്നുവരുകയാണ്. റോയൽ ഒമാൻ പോലീസിെൻറ അനുമതിക്കായുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത് ഈ ആഴ്ചയോടെ പൂർത്തിയാകും.
കുട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇത് അടുത്തമാസം 15ഒാടെ പൂർത്തീകരിക്കും. പൂരിപ്പിച്ച സമ്മതപത്രങ്ങൾ അവസാന തീയതിക്ക് മുമ്പായി സ്കൂൾ പ്രവർത്തകരെ ഏൽപിക്കുകയോ ishafeet@gmail.com എന്ന ഇ--മെയിൽ വിലാസത്തിലോ അയക്കണം. വടക്കൻ ബാത്തിന മേഖലയിലെ രക്ഷാകർത്താക്കളുടെ പ്രത്യേകിച്ച്, സഹം, ഖാബൂറ, ബിദായ മേഖലയിലെ രക്ഷാകർത്താക്കളുടെ ചിരകാലാഭിലാഷമാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നതോടെ പൂവണിയുന്നത്. നിലവിൽ അറുപതും എൺപതും കിേലാമീറ്റർ യാത്ര ചെയ്താണ് ഇൗ പ്രദേശങ്ങളിലെ വിദ്യാർഥികൾ സ്കൂളിൽ പോകുന്നത്. വിദ്യാർഥികളുടെ ഇൗ ബുദ്ധിമുട്ട് പരിഹരിക്കാൻ സമൂഹത്തിെൻറ നാനാതുറകളിലും പെട്ട വ്യക്തികളും കൂട്ടായ്മകളും ഒരുമിച്ച് മുന്നിട്ടിറങ്ങിയതിെൻറ ഫലമായാണ് സ്കൂൾ യാഥാർഥ്യമായത്. സ്കൂളിെൻറ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സ്കൂൾ നിർമാണ കമ്മിറ്റി കൺവീനർ രജിലാൽ കോക്കാടൻ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.