ദോഹ: ഐ.സി.സി ടി20 ക്രിക്കറ്റ് ടൂര്‍ണമെൻറില്‍ ഉഗാണ്ടക്കെതിരെ ഖത്തർ പരമ്പര സ്വന്തമാക്ക ി. ആദ്യ മത്സരം 40 റണ്‍സിന് നേടിയ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഏഷ്യൻ ടൗൺ സ്്റ്റേഡിയത ്തിലും 28 റൺസിെൻറ വിജയം നേടിയാണ് ഖത്തര്‍ പരമ്പര സ്വന്തമാക്കിയത്.
ഓപണര്‍ കമ്രാന്‍ ഖാന് മികച്ച പ്രകടനമാണ് ഖത്തറിന് അനായാസ വിജയമൊരുക്കിയത്. 52 പന്തില്‍ നിന്നെടുത്ത 68 റണ്‍സാണ് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട കമ്രാന്‍ ഖാന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഖത്തര്‍ നിശ്ചിത ഇരുപത് ഓവറില്‍ നാലു വിക്കറ്റ് നഷ്്ടത്തില്‍ 154 റണ്‍സെടുത്തു. കമ്രാന്‍ ഖാനും സെഹീറുദ്ദീന് ഖാനും ഉള്‍പ്പെട്ട ഓപണിങ് വിക്കറ്റ് സഖ്യം 74 റൺസാണ് സ്കോർബോർഡിൽ എഴുതിചേർത്തത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ ഓള്‍റൗണ്ടര്‍ മുഹമ്മദ് തന്‍വീര്‍ രണ്ടാംമത്സരത്തിലും മികച്ച പ്രകടനത്തോടെ 22 പന്തില്‍ നിന്നും പുറത്താകാതെ 29 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഏഴു വിക്കറ്റ് നഷ്്ടത്തില്‍ 126 റണ്‍സെടുക്കാനേ ഉഗാണ്ടക്ക് സാധിച്ചുള്ളൂ. ഖത്തറിനായി മുഹമ്മദ് അവൈസ് മാലിക്, മുഹമ്മദ് നദീം, ഇഖ്ബാല്‍ ഹുസൈന് ചൗധരി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. മാന്‍ ഓഫ് ദി മാച്ച് നേടിയ കമ്രാന്‍ ഖാന് ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്(ക്യു.സി.എ) പ്രസിഡൻറ് യൂസുഫ് ജഹാം അല്‍കുവാരി പുരസ്കാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.