ഇന്ത്യൻ കൾചറൽ സെൻറർ
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറത്തിെൻറ (ഐ.സി.ബി.എഫ്) ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിൽ അംഗങ്ങളായി ചേരുന്നവർക്ക് സഹായം നൽകാൻ ഇന്ത്യൻ കൾചറൽ സെൻററിൽ (ഐ.സി.സി) പുതിയ ഹെല്‍പ് െഡസ്ക് തുടങ്ങുന്നു. വ്യാഴാഴ്ച മുതലാണ് പുതിയ സേവനം ലഭ്യമാവുക.ബുധനാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഓണ്‍ലൈനിലൂടെ ഹെൽപ്ഡെസ്ക് ഉദ്ഘാടനം ചെയ്യും. പ്രവാസി ഇന്ത്യക്കാർക്ക് ഏറെ പ്രയാജനകരമാണ് ഐ.സി.ബി.എഫിെൻറ ഇൻഷുറൻസ് പദ്ധതി.കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുെട പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇൻഷുറൻസ് പദ്ധതി കഴിഞ്ഞയാഴ്ചയാണ് പുനരാംരംഭിച്ചത്.
ഐ.സി.ബി.എഫിെൻറ ഓഫിസ് തുമാമ റോഡില്‍ തൈസീര്‍ പെട്രോള്‍ സ്റ്റേഷന് പിന്നിലെ ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെൻററിലാണ് (െഎ.െഎ.സി.സി) പ്രവർത്തിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്കായി ദമാൻ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഇൻഷുറൻസ് പദ്ധതി നടത്തുന്നത്. 125 റിയാലാണ് രണ്ട് വർഷത്തേക്കുള്ള പോളിസി തുക. പദ്ധതിയിൽ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂർണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് െമഡിക്കൽ ബോർഡ് നിശ്ചയിക്കുന്ന വൈകല്യ ശതമാനം അനുസരിച്ചും തുക നൽകും.
ഖത്തർ ഐ.ഡിയുള്ള 18നും 65 വയസ്സിനും ഇടയിലുള്ള ഏത് ഇന്ത്യക്കാരനും പദ്ധതിയിൽ ചേരാം. ഏത് രാജ്യത്തുെവച്ചാണ് മരണമെങ്കിലും പോളിസി തുക ലഭിക്കും. അതത് രാജ്യത്തുള്ള അധികൃതരോ സ്ഥാപനങ്ങളോ നൽകുന്ന മരണ സർട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ടത്. അപകടം പോലുള്ള സംഭവങ്ങളിലും ഭാഗിക ൈവകല്യമുണ്ടാകുന്ന സംഭവങ്ങളിലും ഇങ്ങനെയാണ് ചെയ്യേണ്ടത്. മാർച്ച് വരെ 5612 പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. 77867794 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിവരങ്ങൾ ലഭ്യമാണ്. 55745265, 77981614 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബർ 24ന് മുൻ ഇന്ത്യൻ അംബാസഡർ പി. കുമരനാണ് നിർവഹിച്ചിരുന്നത്.2020 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ എട്ടുപേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭ്യമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.