പ്രഥമ ഹോട്ട് എയർ ബലൂൺ മേള ഡിസംബറിൽ

ദോഹ: രാജ്യത്തെ പ്രഥമ ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ ഡിസംബറിൽ ആസ്പയർ പാർക്കിൽ നട ക്കും. ഡിസംബർ 7 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ ഇതാദ്യമായാ ണ് ഖത്തറിലെത്തുന്നത്. ഗൾഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, ഖത്തർ ദേശീയദിനം എന്നിവയോടനുബന്ധിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവലിനോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.സൂര്യോദയ സമയത്തും വൈകുന്നേരങ്ങളിലുമായിരിക്കും ബലൂൺ ൈഫ്ലറ്റുകൾ ഖത്തർ ആകാശത്തിന് മീതെ പറക്കുക.

ഫെസ്റ്റിവൽ നടക്കുന്ന 12 ദിവസവും ഖത്തറിെൻറ ആകാശത്ത് വർണവിസ്മയമൊരുക്കി കൂറ്റൻ ഹോട്ട് എയർ ബലൂണുകൾ പറക്കും. ഖത്തർ ജനതക്കും രാജ്യത്തെത്തുന്ന സന്ദർശകർക്കും ഹോട്ട് എയർ ബലൂൺ വ്യത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുക. ഫുഡ് ട്രക്കുകൾ, ഗ്രൗണ്ട് റൈഡുകൾ തുടങ്ങി നിരവധി വിനോദ പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കും.

Tags:    
News Summary - hot air baloon-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.