ദോഹ: മജ്ലിസ് മദ്റസ എജ്യുക്കേഷന്‍ ബോര്‍ഡ് ഡിസംബര്‍ ആദ്യത്തില്‍ നടത്തിയ നാലാമത് ഹിക്മ ടാലൻറ് സെര്‍ച്ച് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മജ്ലിസ് മദ്റസ എജ്യുക്കേഷന്‍ ബോര്‍ഡ് രക്ഷാധികാരിയും ജമാഅത്തെ ഇസ്ലാമി കേരള അമീറുമായ എം.ഐ അബ്ദുല്‍ അസീസാണ് പ്രഖ്യാപനം നടത്തിയത്.
കേരളത്തിന് പുറമേ ബംഗളൂരു, ചെന്നൈ, ജിസിസി രാജ്യങ്ങളിലാണ് ഹിക്മ ടാലൻറ് സെര്‍ച്ച് പരീക്ഷ നടന്നത്. 450 സ്ഥാപനങ്ങളില്‍ നിന്നായി പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 95 ശതമാനവും വിജയം വരിച്ചു. ജിസിസി രാജ്യങ്ങളില്‍ 40 സെൻററുകള്‍ ഉള്‍പ്പെടെ 350 സെൻററുകളിലാണ് പരീക്ഷ നടന്നത്. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡുകളും മെഡലുകളും ജനുവരി 14ന് മജ്ലിസ് സംസ്ഥാന ഫെസ്റ്റില്‍ വിതരണം ചെയ്യും. അഞ്ച് െലവലുകളിലായി അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് വൈസ് പ്രസിഡൻറ് എം.എസ് അബ്ദുറസാഖും പങ്കെടുത്തു.
ദോഹ: ഹിക്മ ടാലൻറ് സെർച്ച്് പരീക്ഷയിൽ ഖത്തറിലെ നാല് പരീക്ഷാ സെൻററുകളിൽ നിന്നും 260 വിദ്യാർഥികളാണ് പങ്കെടുത്തത്. ലെവൽ മൂന്നിൽ മുഹമ്മദ് ഇഹ്സാൻ അലി (അൽ മദ്റസ അൽ ഇസ്ലാമിയ, ശാന്തിനികേതൻ വക്റ), ഹാമിദ അബ്ദുസ്സമദ്, മുഹമ്മദ് യുസ്ർ, സ്വാലിഹ് സുബുൽ (അൽ മദ്റസ അൽ ഇസ്ലാമിയ, ദോഹ), ലെവൽ അഞ്ചിൽ നദാ നിസാർ, അമാൻ അബ്ദുൽ ഖാദർ (അൽ മദ്റസ അൽ ഇസ്ലാമിയ, ശാന്തിനികേതൻ വക്റ) എന്നിവർ ഉന്നത വിജയം കരസ്ഥമാക്കി. വിജയികളെ അസോസിയേഷൻ വിദ്യാഭ്യാസ വിഭാഗം അധ്യക്ഷൻ കെ.സി അബ്ദുല്ലത്വീഫ്, എം.എസ്.എ റസാഖ് (പ്രിൻസിപ്പൽ, അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ), ആദം എം.ടി (പ്രിൻസിപ്പൽ, അൽ മദ്റസ അൽ ഇസ്ലാമിയ, ശാന്തിനികേതൻ വക്റ), സാജിദുർറഹ്മാൻ (പ്രിൻസിപ്പൽ, അൽ മദ്റസ അൽ ഇസ്ലാമിയ, അൽഖോർ), കെ.എൻ മുജീബ് റഹ്മാൻ (പ്രിൻസിപ്പൽ, അൽ മദ്റസ അൽ ഇസ്ലാമിയ, സ്കോളേഴ്സ്) എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.