ദോഹ: ഹമദ് രാജ്യാന്തര തുറമുഖത്തേക്കുള്ള ചരക്ക് കപ്പലുകളുടെ വരവിൽ വലിയ തോതിലുള്ള വർധനവ്. ആഗസ്റ്റ് മാസത്തിൽ മുൻ മാസങ്ങളേക്കാൾ 47 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റിൽ 167 ചരക്ക് കപ്പലുകൾ എത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ സ്റ്റാറ്റിസ്റ്റിക് വകുപ്പിെൻറ മാസാന്തകണക്കിലൂടെയാണ് ഹമദ് തുറമുഖവുമായി ബന്ധപ്പെട്ട വളർച്ച പുറത്ത് വന്നത്. രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഉപരോധം മൂലം കരമാർഗമുള്ള ചരക്ക് നീക്കം പൂർണമായി നിലച്ചിരിക്കുകയാണ്. ഇത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു വർധനവ് ഉണ്ടായിരിക്കുന്നത്. നിലവിൽ അവശ്യ സാധനങ്ങൾ അടക്കം രാജ്യത്തേക്കുള്ള ചരക്കുകൾ ഒരു പരിധി വരെ എത്തിക്കൊണ്ടിരിക്കുന്നത് കടൽ മാർഗവും വ്യോമ മാർഗവും തന്നെയാണ്. ഇതിൽ ചെലവ് ചുരുങ്ങുന്ന സംവിധാനം കടൽ വഴി മാത്രമാണ്.
പുതിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ നേരിട്ട് തന്നെ ചരക്കുകൾ ഹമദ് തുറമുഖത്തേക്ക് കൊണ്ടുവന്ന് തുടങ്ങിയിട്ടുണ്ട്. കാലതാമസം കുറക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിലവിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് മറ്റ് രാജ്യങ്ങൾ കൂടി പിന്തുടരുകയാണെങ്കിൽ ഉപരോധത്തിന് മുമ്പുണ്ടായിരുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്ന് ചേംബർ ഓഫ് കോമേഴ്സ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.