ദോഹ: വിപുല സൗകര്യങ്ങളോടെ ഹമദ് ജനറല്‍ ആശുപത്രിയുടെ പുതിയ അടിയന്തര^ട്രോമ ചികില്‍സാ വിഭാ ഗം ഭാഗികമായി തുറന്നു. പൂർണമായും പ്രവർത്തനക്ഷമമായാലേ പൂർണസേവനം ലഭിക്കൂ. ജനറല്‍ ആശുപത്രിയേയും ബൈസ ്റ്റാന്ഡര്മാരുടെ താമസസ്ഥലത്തേയും ബന്ധിപ്പിച്ചാണ് പുതിയ അടിയന്തര വിഭാഗം ഉള്ളത്. ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള എമര്‍ജന്‍സി വിഭാഗത്തിെൻറ നാലിരട്ടി സൗകര്യങ്ങളാണ് പുതിയ വിഭാഗത്തിലുള്ളത്. കെട്ടിട വലുപ്പവും നാലിരട്ടിയുണ്ട്. 27,000 ചതുരശ്ര മീറ്റര്‍ പുതിയ കെട്ടിടം ഉള്‍പ്പെടെ 30,000 ചതുരശ്ര മീറ്ററാണ് ആകെ വിസ്തൃതി. 3000 ചതുരശ്രമീറ്ററിെൻറ ഒരു കെട്ടിടം നവീകരിച്ച് ഉള്‍പ്പെടുത്തുകയായിരുന്നു.
4 നിലകളിലായി 297 റൂമുകളുണ്ട്. 14 ഓപ്പറേഷന് തിയറ്ററും 23 പരിശോധനാ മുറികളും ഉള്‍പ്പെടെയാണിത്. എക്സ്റേ, സ്കാനിങ് സൗകര്യവുമുണ്ട്. എയര്ആംബുലന്സിനായി ഹെലിപ്പാഡും സജ്ജീകരിച്ചുണ്ട്. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ 800 കാറുകള്‍ക്ക് ഇടമുണ്ട്. ഏതാനും ഡിപ്പാര്ട്മെൻറുകള് മാത്രമാണ് ഇന്നു തുറന്നുകൊടുത്തത്. ഈ വര്‍ഷം അവസാനത്തോടെയേ ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകൂ. പുതിയ കെട്ടിടത്തിെൻറ നിര്‍മാണജോലികള്‍ കഴിഞ്ഞവര്‍ഷം പൂര്‍ത്തിയായിരുന്നു. ഈ വര്‍ഷം ആദ്യംതന്നെ വിവിധ മെഡിക്കല്‍ ഡിപ്പാര്ട്മെൻറുകള്ക്കായി ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയിരുന്നു. പുതിയ ട്രോമ സെൻററിൽ അപകടങ്ങളില്‍ ഗുരുതര പരുക്കേറ്റെത്തുന്നവര്ക്ക് ഉടന്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം ലഭ്യമാകും. വന്‍ അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ ജീവനക്കാരാണ് ഇവിടെ സേവനത്തിന് ഉണ്ടാവുക. രോഗികള്‍ അപകടനില തരണം ചെയ്താലുടന്‍ ഹമദ് ജനറല്‍ ആശുപത്രി വാര്‍ഡുകളിലേക്ക് മാറ്റും. ഇതിനായി പ്രത്യേക ഇടനാഴിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.