ദോഹ: ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ ചേർന്ന് ഏർപ്പെടുത്തിയ ഉപരോധം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്ന വ്യക്തമായ നിലപാടുമായി ഫ്രാൻസ്. ഉപരോധത്തിെൻറ തുടക്കത്തിൽ തന്നെ ഫ്രാൻസ് തങ്ങളുടെ നിലപാട് വ്യക്തമാക്കി സൗദി അറേബ്യെയ അറിയിച്ചിരുന്നതായി ഇൻസ്റിറ്റ്യട്ട് ഓഫ് റിസേർച്ച് ആൻറ് സ്റ്റഡീസ് ഓൺ ദി അറബ് ആൻറ് ഇസ്ലാമിക് സ്റ്റഡീഡ് മേധാവി ഫ്രാൻസ്വാ ബോർഗാ വ്യക്തമാക്കി. ഖത്തറിനും ഫ്രാൻസിനും ഇടയിൽ വിപുലമായ ബന്ധമാണ് ഉള്ളത്. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് സാമ്പത്തിക നിക്ഷേപം മുപ്പത് ശതമാനമാണ് വർധിച്ചത്.
ഗൾഫിൽ ഫ്രാൻസുമായി വിപുലമായ വ്യാപാര ബന്ധമുള്ള മൂന്നാമത് രാജ്യമായി ഖത്തർ മാറിയിരിക്കുന്നു. ഖത്തർ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന ഉപരോധ രാജ്യങ്ങളുടെ നിലപാടിനോട് തുടക്കം മുതൽ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ച രാജ്യമാണ് ഫ്രാൻസ്. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച് തന്നെ ഖത്തറിെൻറ നിലപാടിനെ അംഗീകരിക്കുന്ന നയമാണ് ഫ്രാൻസ് സ്വീകരിച്ചതെന്ന് ഫ്രാൻസുവാ വ്യക്തമാക്കി. ഖത്തറിനെതിരിൽ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ഉപരോധ രാജ്യങ്ങളുടെ അഭ്യർഥനക്ക് മൗനമായിരുന്നു ഫ്രാൻസ് നൽകിയ മറുപടി. എന്നാൽ ജർമനി ഖത്തറിന് അനുകൂലമായി വ്യക്തമായ നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ സമ്മർദ്ദത്തിന് ശേഷവും നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള തീരമാനം കൈവിടാതെ ഇരുന്ന ഫ്രാൻസ് ഖത്തറിന് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന സന്ദേശവും നൽകി.
അന്താരാഷ്ട്ര കോടതിയിൽ ഖത്തർ നൽകിയ പരാതി ഖത്തറിെൻറ നിലപാടിനുള്ള അംഗീകാരമായാണ് മനഡസിലാക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഖത്തറിന് മേൽ ഉപരോധം അടിച്ചേൽപ്പിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉപരോധ രാജ്യങ്ങൾ പ്രതീക്ഷിക്കാത്ത വിധിയായിരിക്കും അന്താരാഷ്ട്ര കോടതിയിൽ നിന്ന് ഉണ്ടാവുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡൻറിെൻറ നിലപാട് ഇനിയും കൃത്യമല്ലെങ്കിലും സൗദി അറേബ്യയോടും യു.എ.ഇയോടും പൂർണമായി യോജിക്കുന്നതല്ല അതെന്ന് വ്യക്തമാണ്. പുതുതായി നിയമിച്ച വിദേശകാര്യ സെക്രട്ടറി മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. നിലപാട് മാറ്റാതെ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് ഉപരോധ രാജ്യങ്ങൾക്ക് അദ്ദേഹം സന്ദേശം നൽകിയെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.