ദോഹ: ഡിസംബറിൽ കുവൈത്തിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി മാറ്റിവെക്കാൻ തീരുമാനിച്ചതായി അറിയുന്നു. നിലവിലെ ഗൾഫ് പ്രതിസന്ധി തുടരുന്ന പശ്ചാതലത്തിൽ കുവൈത്തിൽ നടക്കാനിരിക്കുന്ന ഉച്ചകോടി വിപരീത ഫലമായിരിക്കും ചെയ്യുകയെന്ന ആശങ്കയിലാണ് ആതിഥേയ രാജ്യമായ കുവൈത്ത്.
ഈ സാഹചര്യം പരിഗണിച്ച് പ്രതിസന്ധിയുടെ മാധ്യസ്ഥ പദവിയിലിരിക്കുന്ന കുവൈത്തിന് ഉച്ചകോടി മാറ്റിവെക്കുന്നതിലാണ് താൽപര്യം. കഴിഞ്ഞ ദിവസം കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് റിയാദിലെത്തിയ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് പ്രതിസന്ധിയും കുവൈത്തിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായിരുന്നു മുഖ്യവിഷയം എന്നാണറിയുന്നത്. ഉച്ചകോടി മാറ്റിവെക്കുകയാണ് നല്ലതെന്ന തങ്ങളുടെ അഭിപ്രായം അദ്ദേഹം സൽമാൻ രാജാവിനെ ധരിപ്പിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കുവൈത്ത് അമീറിെൻറ പ്രത്യേക സന്ദേശവുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അസ്സ്വബാഹ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിച്ചിരുന്നു. ഉച്ചകോടി മാറ്റിവെക്കുന്നതുൾെപ്പടേയുളള കാര്യമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉച്ചകോടി മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജി.സി.സി നേതൃത്വത്തെ അറിയിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തോളമായി ജി.സി.സി അംഗ രാജ്യങ്ങളായ സൗദി അറേബ്യയും ബഹ്റൈനും യു.എ.ഇയും ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെടെുന്ന ഖത്തർ ഏത് തരം ചർച്ചകൾക്കും സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.