ദോഹ: ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന റെസ്റ്റാറന്റ് ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു. അന്വേഷണ വിധേയമായി 15 ദിവസത്തേക്കാണ് പൂട്ടിച്ചത്. റെസ്റ്റാറന്റിൽനിന്ന് ഭക്ഷണ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്തുവന്നതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. അതുവരെ റെസ്റ്റാറന്റിന്റെ പേര് പരസ്യപ്പെടുത്തില്ലെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷണ ശാലകൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതി ആരോഗ്യ വകുപ്പിന്റെ 16000 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.