974 ബീച്ചിൽ ഫാമിലി ഫെസ്റ്റിവൽ

ദോഹ: ബലി പെരുന്നാൾ അവധി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി 974 ബീച്ചിൽ ഫാമിലി ഫെസ്റ്റിവൽ നടക്കും. മേയ് 28, 29 ദിവസങ്ങളിൽ റാസ് അബു അബൂദിലെ 974 ബീച്ചിൽ നടക്കുന്ന പരിപാടിയിൽ വൈകീട്ട് നാലു മണി മുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.

അംഗ്രി ബേർഡ്സ് ഷോ, സർക്കസ്, ആവേശമുണർത്തുന്ന അഭ്യാസ പ്രകടനങ്ങൾ, മാജിക് ഷോ, പപ്പറ്റ് ഷോ & ബബ്ൾ ഷോ തുടങ്ങിയ വിനോദ പരിപാടികൾ നടക്കും. കുട്ടികളെ ആകർഷിക്കാൻ ഫേസ് പെയിന്റിങ്, ഹെന്ന സ്റ്റേഷൻ, ബീച്ച് ഗെയിമുകൾ ലൈറ്റിങ് പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവൽ ടിക്കറ്റുകൾ മുതിർന്നവർക്ക് 35 ഖത്തർ റിയലും 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 റിയാലുമാണ് നിരക്ക്.

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. പ്രവേശന ടിക്കറ്റ് എടുത്താൽ ഫെസ്റ്റിവലിലെ മറ്റെല്ലാ ഷോകളും വിനോദ പരിപാടികളും സൗജന്യമായി ആസ്വദിക്കാം. 

Tags:    
News Summary - Family Festival at 974 Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.