പുതിയ സർക്കാർ പ്രവാസി ക്ഷേമത്തിനും ഊന്നൽ നൽകണം - പ്രവാസി വെൽഫെയർ

ദോഹ: കേരളത്തിൽ പത്ത് വർഷത്തിന് ശേഷം സംഭവിച്ച ഭരണമാറ്റം പ്രവാസികൾക്കും പ്രതീക്ഷ നൽകുന്നതാണെന്നും കഴിഞ്ഞ ഭരണകൂടത്തിന്റെ തെറ്റുകൾ ആവർത്തിക്കാതെ ജനക്ഷേമപരമായ ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹൻ പറഞ്ഞു. പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ജനവിധി 2026: പ്രവാസി പ്രതീക്ഷകൾ" ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളും പുതിയ സർക്കാറിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അലി ഹസൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് തോട്ടുങ്ങൽ, കരുണ ഖത്തർ പ്രതിനിധി നൗഫൽ, പ്രവാസി വെൽഫെയർ ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ വാഹദ്, നടുമുറ്റം ഖത്തർ പ്രതിനിധി സഹ്‌ല എന്നിവർ സംസാരിച്ചു. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനം പ്രസിഡന്റ് ചന്ദ്രമോഹൻ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ഷജീർ മുല്ലക്കര സ്വാഗതവും ജില്ലാ സെക്രട്ടറി നൂറുസ്സമാൻ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Expatriate Welfare says The new government should also focus on the welfare of expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.