ദോഹ: വ്യത്യസ്ത ഭാഷകളും വേഷവും ആചാരവും അനുഷ്ഠാനങ്ങളും രുചിയും സംസ്കാരവുമെല്ലാം വൈവ ിധ്യമൊരുക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിെൻറ പരിഛേദം തീർത്ത് പാസേജ് ടു ഇന്ത്യ. മ്യൂസി യം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ) പാര്‍ക്കില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പാസേജ് ടു ഇന്‍ ത്യ സാംസ്കാരികോത്സവം കാണാൻ ആയിരങ്ങളാണ് ഇരച്ചെത്തിയത്.
ഇന്ത്യന്‍ എംബസിയുടെയും ഖത്തര്‍ മ്യൂസിയംസിെൻറയും പിന്തുണയോടെ ഇന്ത്യന്‍ കള്‍ചറല്‍ സെൻററാണ് (ഐ.സി.സി) പരിപാടികള്‍ സംഘടിപ്പിച്ചത്. ഖത്തര്‍ ഇന്ത്യ സാംസ്കാരിക വര്‍ഷത്തിെൻറ മനോഹര പര്യവസാനം കൂടിയായിരുന്നു പരിപാടികള്‍. ഐ.സി.സിക്കു പുറമെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷനല്‍ കൗണ്‍സില്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറർ എന്നിവയുടെ ബൂത്തുകളും നഗരിയിലിടം നേടിയിരുന്നു.
ഇന്ത്യന്‍ അംബാസഡര്‍ പി. കുമരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്തപ്രകടനങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം. ഓരോ സംസ്ഥാനത്തിെൻറയും പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തനത് നൃത്തനൃത്യങ്ങളും ഗാനങ്ങളും വിസ്മയത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. സിവില്‍ ഡിഫന്‍സ്, കമ്യൂണിറ്റി പൊലീസിങ്, ഗതാഗത ബോധവത്കരണ വകുപ്പുകള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. തീപിടിത്തം തടയല്‍, റോഡുസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ മാര്‍ഗനിര്‍ദേശങ്ങളും നല്കി. ക്ലാസുകളില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നവര്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമുണ്ടായിരുന്നു. സാംസ്കാരികോത്സവത്തിെൻറ രണ്ടാംദിനത്തില്‍ പൊലീസ് കനൈന്‍ വിഭാഗത്തിെൻറ ഡോഗ് ഷോ ശ്രദ്ധ നേടി. മയക്കുമരുന്ന് പ്രതിരോധ വകുപ്പ്, അല്‍ഫസ തീരസേന എന്നിവയുടെ ക്ലാസുകളുമുണ്ടായിരുന്നു. വിവിധ ഇന്ത്യന്‍ ഭക്ഷ്യരുചികള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഡ്രൈവിങ് ക്ലാസുകളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും അല്ഖിബ്ര ഡ്രൈവിങ് സ്കൂളിെൻറ ബൂത്തും പ്രവർത്തിച്ചു.
കരകൗശല വസ്തുക്കള്‍, ജ്വല്ലറി, തുണിത്തരങ്ങള്‍, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവയെല്ലാം സ്റ്റാളുകളിലുണ്ടായിരുന്നു. ഐ.സി.സിയുടെ അസോസിയേറ്റ് സംഘടനകളായ ഇന്ത്യന്‍ വിമൻസ് അസോസിയേഷന്, ബന്ഗിയ പരിഷദ് ഖത്തര്‍, രാജസ്ഥാന് പരിവാര്‍ ഖത്തര്‍, ഖത്തര്‍ തമിഴര്‍ സംഗം, മഹാരാഷ്ട്ര മണ്ഡല് ഖത്തര്‍, സെറ്റാഖ് എന്നിവയുടെ സ്റ്റാളുകളും ശ്രദ്ധേയമായി. ഇന്ത്യന്‍ പൈതൃകത്തെ ചിത്രീകരിക്കുന്ന ചെങ്കോട്ടയുടെ മാതൃകയും മിയ പാര്‍ക്കില്‍ സജ്ജമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.