ദോഹ: ഖത്തറിലെ ഇന്ത്യൻ ബിസിനസ് സംരംഭകർക്കുള്ള ഗോൾഡൻ അച്ചീവ്മെൻറ് പുരസ്കാര വിതരണം നാളെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ൈവകീട്ട് 5.30ന് ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ എം.െഎ ഷാനവാസ് എം.പി, എം.എ. ബേബി, ഡി.ജി.പി ആർ. ശ്രീലേഖ, നടൻ മധു, സംവിധായകൻ ശ്യാമപ്രസാദ്, മാധ്യമപ്രവർത്തകൻ േജാൺ ബ്രിട്ടാസ് എന്നിവർ സംബന്ധിക്കും.
വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ 26 പേർക്കാണ് പുരസ്കാരം. രവി പിള്ള (െഎക്കൺ ഒാഫ് ഇന്ത്യൻ എൻറർപ്രണർ), ഡോ.ആർ. സീതാരാമൻ (ഗ്ലോബൽ ഫൈനാൻഷ്യൽ ലീഡർ), ഡോ.എം.പി. ഹസൻ കുഞ്ഞി (ഇന്നവേറ്റീവ് ബിസിനസ് ലീഡർ), സി.വി. റപ്പായി (സി.ഇ.ഒ ഒാഫ് ദ ഇയർ), മിബു ജോസ് (മോസ്റ്റ് പ്രോമിസിങ് എൻറർപ്രണർ), ഗിരീഷ് കുമാർ (സോഷ്യൽ എൻറർപ്രണർ), ടി.എ. ഷൗക്കത്തലി (എയർകണ്ടീഷനിങ് ഇൻഡസ്ട്രി), ലോറൻസ് (സിവിൽ കൺസ്ട്രക്ഷൻ), തോമസ് പുളിമൂട്ടിൽ (ഹോസ്പിറ്റാലിറ്റി), എം.എസ്. ബുഖരി (എൻറർപ്രണർ ഒാഫ് ദ ഇയർ), റോണി പോൾ (ഇൻഫ്രാസ്ട്രക്ചർ സെക്ടർ), ഡോ. കൃഷ്ണൻ കുട്ടി (മോസ്റ്റ് ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി), എ.കെ. ഉസ്മാൻ (റെൻറ് എ കാർ), ശരീഫ് മുളക്കിരിയത്ത് (കോൺട്രാക്ടിങ്), ഷീല ഫിലിപ്പോസ് (വുമൺ എൻറർപ്രണർ), ജെന്നി ആൻറണി (വേസ്റ്റ് വാട്ടർ മാനേജ് മെൻറ്), അലി പള്ളിയത്ത് (ട്രേഡിങ് ഇൻഡസ്ട്രി), രാമകൃഷ്ണൻ (ലോജിസ്റ്റിക്സ്), ചാൾസ് നസ്റാത്ത് ( ട്രേഡിങ് േകാൺട്രാക്ടിങ്), സി.എ. ഷാനവാസ് ബാവ (ഒാഡിറ്റിങ് ബിസിനസ് മാനേജ്മെൻറ്), ഹാഷിഫ് ഒളക്കര (ട്രേഡിങ് മാർക്കറ്റിങ്), രവി ഷെട്ടി (ബിസിനസ് സോഷ്യൽ റെസ്പോൺസിബിലിറ്റി), പി.എം. അബ്ദുസ്സലാം (ഫുഡ് സർവിസ് എക്യുപ്മെൻറ്), എസ്.ഡി. നായർ (റബർ ഇൻഡസ്ട്രി), ഉണ്ണികൃഷ്ണൻ നായർ (ഇൻറീരിയർ ഡെകറേഷൻ), മൈക്രോ ഹെൽത്ത് ലാബ് (ബ്രാൻഡ്) എന്നിവരാണ് പുരസ്കാര ജേതാക്കൾ.
ഗാന്ധാര ആർട്സ് ആൻഡ് അഡ്വടൈസിങ് ഡയറക്ടർ രാധാകൃഷ്ണൻ, ഇവൻറ് ഡയറക്ടർ ലിയാഖത്ത് അലി, ജഡ്ജിങ് പാനൽ അംഗവും കേരള ചേംബർ ഒാഫ് കോമേഴ്സ് വൈസ് ചെയർമാനുമായ അഡ്വ. ഷിബു പ്രഭാകരൻ, ജഡ്ജിങ് പാനൽ അംഗം സുരേഷ് കുമാർ, മുഖ്യ സ്പോൺസർ റൈഗേറ്റ് ബിൽഡേഴ്സ് ഡയറക്ടർ സി.എച്ച്. ഹക്സർ, ജെറ്റ് എയർവേയ്സ് അസിസ്റ്റൻറ് കൺട്രി മാനേജർ അൻഷാദ് ഇബ്രാഹിം, ഇവൻറ് മാർക്കറ്റിങ് മാനേജർ സഫീർ മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.