ദോഹ: ബോയിംഗ് 737 മാക്സ് വിമാനം തത്കാലം ഖത്തര്‍ എയര്‍വെയ്സ് സ്വീകരിക്കില്ല. ഏപ്രിലിലാണ് വിമാനം സ്വീകരിക്കേണ്ടിയിരുന്നത്. എത്യോപ്യന്‍ എയര്‍ല ൈന്സ് അപകടത്തെ തുടര്‍ന്നാണ് അതേ തരത്തിലുള്ള വി മാനം സ്വീകരിക്കുന് നത് വൈകിക്കുന്നത്. വിമാനാപകടത്തിനെർ ശരിയായ കാരണമെന്താണെന്ന് അന ്വേഷണത്തില് പുറത്തുവരുന്നതുവരെ വിമാനം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാളുള്ളതെന്ന് മസ്ക്കറ്റില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ ഖത്തര്‍ എ യര്വെയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
എത്യോപ്യന്‍ എയര്‍ലൈന്‍സിെൻറ മാക്സ് തകര്‍ന്ന് 157 പേര് ഈ മാസം മരിച്ചതിനെ തുടര്‍ന്ന് ലോകത്താക മാനം മാക്സിനെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ വന്‍കിട വിമാന നിര്‍മ്മാതാക്ക ളായ ബോയിംഗിന് 15 ശതമാനം പങ്കാളിത്തമാണ് മേഖലയിലുള്ളത്.ബോയിംഗ് വിമാനങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അപകടത്തെ കുറിച്ച് നടക്കുന്ന അന്വേഷ ണത്തിനൊടുവില്‍ ശരിയായ കാരണം അവര്‍ കണ്ടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ബാകിര്‍ പ റഞ്ഞു.
ബോയിംഗിെൻറ വലിയ ഉപഭോക്താക്കളിലൊരാളാണ് ഖത്തര്‍ എയര്‍വെയ്സ്. ബോയിംഗിെൻറ 20 മാക്സ് ജെ റ്റുകള്‍ക്കാണ് ഖത്തര്‍ എയര്‍വെയ്സ് ഇതിനകം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. തുടര്‍ന്ന് 40 എണ്ണം കൂടി വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു.ബോയിംഗ് തിരികെ വരുമെന്നും എന്ത് സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് കമ്പനി കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ബാകിര്‍ പറഞ്ഞു. ബോയിംഗിെൻറ മാക്സ് സോഫ്റ്റ്വെയര് അപ്ഡേറ്റിംഗ് പരി ശീലനത്തില്‍ ഖത്തര്‍ എയര്‍വെയ്സ് ഈയാഴ്ച പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോയിംഗിെൻറ നവീകരിച്ച 737 വീതികുറഞ്ഞ ബോഡി ജെറ്റാണ് മാക്സ്. 2017ലാണ് ഈ തരം വിമാനങ്ങള്‍ പുറത്തിറങ്ങിയത്. മാക്സ് വിമാനങ്ങള്‍ക്ക് 500 ബില്യന്‍ ഡോളറിലേറെയാണ് ഓര്‍ഡര്‍ ലഭിച്ചത്. എത്യോപ്യന്‍ അപടത്തിന് ശേഷം മാക്സ് വിമാനങ്ങളില്‍ പറക്കുന്നത് ജനങ്ങള്‍ ഭയക്കുന്നുണ്ട്. തങ്ങള്‍ക്ക് വി മാനം മാറ്റിത്തരാനോ അല്ലെങ്കില്‍ തുക മടക്കി നല്‍കാനോ ആണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.