ദോഹ: ബലിപെരുന്നാളിെൻറ ആദ്യ മൂന്നു ദിവസങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷെൻറ അത്യാഹിത വിഭാഗങ്ങളിലെത്തിയ കേസുകളിൽ ഗണ്യമായ കുറവെന്ന് എച്ച്.എം.സി അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് അപകടങ്ങളിലും ഗുരുതര മെഡിക്കൽ കേസുകളിലും വലിയ കുറവാണ് ഉണ്ടായത്. ഹമദ് ജനറൽ ആശുപത്രിയിലും അൽ വക്റ ആശുപത്രിയിലുമായി വിവിധ സംഭവങ്ങളിലായി 3191 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈദ് ദിനങ്ങളിൽ ആംബുലൻസ് സർവിസിനായുള്ള വിളികളിലും കുറവുവന്നിട്ടുണ്ട്. ആകെ 1349 കേസുകളിലാണ് ആംബുലൻസ് സേവനം നൽകിയിരിക്കുന്നത്. കോവിഡ് സംബന്ധമായും മറ്റുമുള്ള കാരണങ്ങളാൽ അടിയന്തര സേവനങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജനങ്ങളിലുണ്ടായ അവബോധവും കോവിഡ് നിയന്ത്രണങ്ങളുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഹമദ് ജനറൽ ആശുപത്രിയിലെയും വക്റ ആശുപത്രിയിലെയും അത്യാഹിത വിഭാഗങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിസ്സാര പ്രശ്നങ്ങളാണ് അധികമെന്നും പ്രാഥമിക ശുശ്രൂഷകൾക്കുശേഷം തിരിച്ചയച്ചതായും എമർജൻസി മെഡിസിൻ കോർപറേറ്റ് അഫയേഴ്സ് വൈസ് ചെയർമാൻ ഡോ. ഗലാൽ സാലിഹ് അൽ ഇസ്സായ് പറഞ്ഞു. അടിയന്തര, അത്യാഹിത കേസുകൾ ചികിത്സിക്കുന്നതിനായി വിദഗ്ധസംഘത്തെ തന്നെ വിന്യസിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈദിെൻറ മൂന്നാം ദിനം രണ്ട് ആശുപത്രികളിലുമായി 800 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 668 കേസുകളിൽ ആംബുലൻസ് സർവിസ് ലഭ്യമാക്കുകയും ചെയ്തു. ഇതിൽ 13 കേസുകൾ മാത്രമായിരുന്നു റോഡപകടങ്ങളെ തുടർന്നുള്ളത്.
63 കേസുകൾ മറ്റ് അപകടങ്ങൾ മൂലം സംഭവിച്ചവയായിരുന്നു. 592 മെഡിക്കൽ എമർജൻസി കേസുകളിലും ആംബുലൻസ് സർവിസ് ലഭ്യമാക്കിയെന്നും ഇതിൽ രണ്ട് രോഗികളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലെത്തിച്ചതായും ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീശ് പറഞ്ഞു. എച്ച്.എം.സി പീഡിയാട്രിക് എമർജൻസി വിഭാഗത്തിൽ ഈദിെൻറ മൂന്നാം ദിനം 524 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.