ഈജിപ്ഷ്യൻ പ്രസിഡന്‍റ് ഇന്ന് ഖത്തറിൽ

ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസി ചൊവ്വാഴ്ച ഖത്തറിലെത്തും. സൗഹൃദ രാഷ്ട്ര തലവനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കും. 2017ലെ ഗൾഫ് ഉപരോധത്തിനുശേഷം, ഈജിപ്ഷ്യൻ പ്രസിഡന്‍റിന്‍റെ ആദ്യ ഖത്തർ സന്ദർശനമാണിത്. അൽ ഉലാ ഉച്ചകോടിയോടെ ഉപരോധം പിൻവലിച്ചു. ഇതോടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് അംബാസഡർമാരെ നിയമിച്ചിരുന്നു. സൗഹൃദം ഊഷ്മളമായതോടെ കഴിഞ്ഞ ജൂൺ 24ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൈറോ സന്ദർശിച്ചു. ഇതിന്‍റെ തുടർച്ചയായി ഈജിപ്തിൽ 500 കോടി ഡോളറിന്‍റെ നിക്ഷേപ കരാറിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഒപ്പുവെച്ചിരുന്നു.

Tags:    
News Summary - Egyptian President in Qatar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.