ദോഹയിലേക്ക് കൂടുതൽ സർവിസുമായി ഈജിപ്ത് എയർ

ദോഹ: ഈജിപ്ത് എയർ ദോഹയിലേക്ക് മറ്റൊരു സർവിസ് കൂടി നടത്തുന്നു. അലക്സാൻഡ്രിയ ബോർഗ് എൽ അറബ് വിമാനത്താവളത്തിൽ നിന്നാണ് ദോഹയിലേക്ക് ഈ സർവിസ് നടത്തുക. മാർച്ച് 29 മുതൽ തുടങ്ങുന്ന സർവിസിനായി കമ്പനി വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്നു തവണയാണ് സർവിസ് ഉണ്ടാവുക.

ഉച്ചക്ക് 2.30ന് അലക്സാൻഡ്രിയയിൽനിന്ന് പുറെപ്പടുന്ന വിമാനം ഏഴുമണിക്ക് ദോഹയിൽ എത്തും. മടക്കവിമാനം ദോഹയിൽനിന്ന് രാത്രി എട്ടിന് പുറെപ്പട്ട് 10.55ന് അലക്സാൻഡ്രിയയിൽ എത്തും. ഫെബ്രുവരി എട്ടിലെ വിവരങ്ങൾ പ്രകാരം ദോഹയിലേക്ക് 2020 റിയാലാണ് ടിക്കറ്റ് നിരക്ക്. അലക്സാൻഡ്രിയയിലേക്ക് 1895 റിയാലാണ് നിരക്ക്. ഖത്തർ ഉപരോധം പിൻവലിച്ചതിനുശേഷം ജനുവരി 18 മുതൽ കൈറോയിൽനിന്ന് ഈജിപ്ത് എയർ ദോഹയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.