ദോഹ: ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ പല്ലിെൻറ ആരോഗ്യകാര്യത്തിൽ അൽപം ഭയപ്പെടണം. ഇൗ പ്രായത് തിലുള്ള ഖത്തരികളില്‍ 88 ശതമാനത്തിനും പല്ലിന് വിവിധ പ്രശ്നങ്ങളുണ്ട്. പ്രവാസികളിലെ കുട്ടികള ിലാവെട്ട 61 ശതമാനത്തിനും പല്ലിന് കേടുപാടുകളുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊ തുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ആൽഥാനിയാണ് ഇക്കാര്യം പറയുന്നത്. ദന്താരോ ഗ്യ ബോധവത്ക്കരണ കാമ്പയിൻ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായയുട േയും പല്ലിേൻറയും ആരോഗ്യ സംരക്ഷണം സ്വകാര്യ മേഖലയില്‍ വലിയ ചെലവുള്ളതും താങ്ങാനാവാ ത്ത ഭാരമുള്ളതുമാണ്. ദേശീയ ആരോഗ്യം നയം 2018^2022െൻറ ഭാഗമായി അഞ്ച് വയസ്സിന് താഴെയുള്ള കു ട്ടികളുടെ ദന്തരോഗങ്ങള്‍ 25 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളിലേയും മു തിര്ന്നവരിലേയും ദന്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറക്കാനുള്ള നടപടികളാണ് സ ര്‍ക്കാര്‍ നിര്‍വഹിക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും വിദ്യാലയങ്ങളിലൂടേയും പല്ലിെൻറ ആരോഗ്യം നിലനിര്‍ത്തുന്നതിനെ കുറിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്തും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദന്തസംരക്ഷണത്തെ കുറിച്ച് ശരിയായ അടിസ്ഥാനവിവരങ്ങൾ നൽകാന് മാതാക്കളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഡോ. ശൈഖ് മുഹമ്മദ് ആൽഥാനി പറഞ്ഞു.
ഹമദ് മെഡിക്കല്‍ കോര്പറേഷേൻറയും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷേൻറയും സഹകരണത്തോടെയാണ് ദന്താരോഗ്യ ബോധവത്ക്കരണ കാമ്പയിന് നടത്തുന്നത്.
കോളജ് ഓഫ് നോര്‍ത്ത് അത്ലാൻറിക് ഖത്തര്‍, കോള്‍ഗേറ്റ് പാമോലീവ്, വിദ്യാലയങ്ങള്‍ എന്നിവയും കാമ്പയിനുമായി സഹകരിക്കുന്നുണ്ട്.
വായയുടേയും പല്ലിേൻറയും ആരോഗ്യത്തെ കുറിച്ച് ജനങ്ങളില്‍ ശ്രദ്ധചെലുത്താനും അതിനായി അവരെ പ്രേരിപ്പിക്കാനുമുള്ള സന്ദേശമാണ് കാമ്പയിനിലൂടെ കൈമാറുന്നതെന്ന് നാഷണല്‍ ഓറല്‍ ആൻറ് ദന്തല്‍ ഹെല്‍ത്ത് കമ്മിറ്റിയിലെ നാഷണല്‍ ടാസ്ക് ഫോഴ്സ് ഫോര്‍ ദി പ്രമോഷന് ആൻറ് പ്രിവന്‍ഷന്‍ ഓഫ് ഓറല്‍ ആൻറ് ദന്തല്‍ ഹെല്‍ത്ത് ഹെഡ് ഡോ. വഫാ അല്‍ മുല്ല പറഞ്ഞു.
കുട്ടികളിലെ പല്ല് പ്രശ്നം അവഗണിക്കരുത്
കുട്ടികളിലെ പല്ലുകളിലെ പ്രശ്നം അവഗണിക്കരുതെന്ന് വിദഗ്ധർ പറയുന്നു. പല്ലിെൻറ ആരോഗ്യം നഷ്ടമാകുന്നത് കുട്ടികളെ പല രൂപത്തിലാണ് ബാധിക്കുക. ആദ്യം പല്ലുവേദനയാണ് ഉണ്ടാവുക. ഇത് കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹ്യ മികവിന് തടസ്സം സൃഷ്ടിക്കും. കുട്ടികളിലെ പല്ലിെൻറ പ്രശ്നങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കും. തുടർന്ന് അത് വിദ്യാഭ്യാസത്തേയും സ്കൂളിലെ കാര്യങ്ങളേയും ബാധിക്കും. വളര്‍ച്ചക്കും വികാസത്തിനും പ്രതികൂലമാവുകയും ചെയ്യും.
കാമ്പയിന് കാലഘട്ടത്തില്‍ വിവിധ പൊതുസ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പൊതുജനാരോഗ്യ മന്ത്രാലയം സന്ദര്‍ശിക്കും. മാസം മുഴുവന്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം ദന്താരോഗ്യം നിലനിര്ത്തേണ്ടതിെൻറ പ്രാധാന്യം പഠിപ്പിക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാല് സ്കൂളുകളില്‍ നിന്നായി 200 കുട്ടികള്‍ വീതമാണ് പ്രതിദിനം സന്ദര്‍ശിക്കുക.
ഹമദ് മെഡിക്കല്‍ കോര്‍പറേഷെൻറ ആശുപത്രികളില്‍ പ്രവേശന കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ബൂത്തുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സൗജന്യ ദന്ത പരിശോധന നടത്തും. ബ്രോഷറുകള്‍, ലഘുലേഖകൾ, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവയും ഇവിടെ നിന്നും വിതരണം ചെയ്യും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുകളിലും ദന്താരോഗ്യ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.