ദോഹ: രാജ്യത്ത് ചൂട് കുറഞ്ഞുവരുകയാണ്. ഇതിനാൽതന്നെ വാഹനങ്ങൾ ഓടിക്കുേമ്പാൾ സൺറൂഫ് തുറന്നിടുന്നത് കൂടിവരുന്നുണ്ട്. കുടുംബങ്ങൾ പോകുേമ്പാഴും സൺറൂഫ് തുറന്ന് കുട്ടികൾ പുറത്തേക്ക് തലയിട്ടുനിൽക്കുന്നു. ഇതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങളുടെ സൺറൂഫ് തുറന്ന അവസ്ഥയിൽ യാത്രക്കാരുമായി വാഹനമോടിക്കുന്നത് അപകടകരമാണെന്ന് എച്ച്.എം.സി േട്രാമ സെൻററിലെ ഹമദ് ഇഞ്ചുറി പ്രിവെൻഷൻ േപ്രാഗ്രാം (എച്ച്.ഐ.പി.പി) മുന്നറിയിപ്പ് നൽകി.
ചെറിയ കുട്ടികളുമായി തുറന്ന സൺറൂഫിൽ വാഹനമോടിക്കുന്നതാണ് ഏറ്റവും അപകടകരം. ഗുരുതര പരിക്ക് മുതൽ മരണം വരെ ഇതിലൂടെ സംഭവിക്കാനിടയുണ്ട്. സൺറൂഫ് തുറന്ന അവസ്ഥയിൽ കുട്ടികൾ വാഹനത്തിൽ നിന്നാണ് യാത്രയെങ്കിൽ വാഹനം നിർത്തുന്ന സമയത്തോ പെട്ടെന്ന് േബ്രക്ക് ചെയ്യുന്ന സമയത്തോ താഴെ വീഴാം.
അന്തരീക്ഷ താപനില കുറഞ്ഞതോടെ പലരും വാഹനത്തിെൻറ ഗ്ലാസുകൾ താഴ്ത്തിയാണ് വാഹനമോടിക്കുന്നത്. എന്നാൽ, ചിലർ വാഹനങ്ങളുടെ സൺറൂഫുകൾ ഉയർത്തി കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം നൽകുന്നു. ഓടിക്കൊണ്ടിരിക്കെ ശരീരഭാഗങ്ങൾ പ്രത്യേകിച്ച് കൈ, തല എന്നിവ പുറത്താകുന്ന സാഹചര്യം അപകടം ക്ഷണിച്ചുവരുത്തും.
മറ്റു വാഹനങ്ങൾ, റോഡരികിലെ വസ്തുക്കൾ, ചിലപ്പോൾ കാൽനടക്കാർ എന്നിവയിൽ കുട്ടികൾ ഇടിക്കാനും സാധ്യതകളേറെയാണ്. ചില സമയങ്ങളിൽ വാഹനങ്ങളിൽനിന്ന് തന്നെ പുറത്തുവീഴാനും സാധ്യതയുണ്ട്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.