ദോഹ: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, വൈറസ് പടർത്തൽ, ക്രഡിറ്റ് കാർഡുകളുടെ രഹസ്യ വിവരങ്ങൾ ചോർത്തൽ, മറ്റ് ഇലക്േട്രാണിക് തട്ടിപ്പുകൾ എന്നിവ കരുതിയിരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇമെയിൽ വഴി സഹതാപാർഹമായ കഥകൾ പ്രചരിപ്പിച്ച് പണം പറ്റുന്ന ആഗോള മാഫിയ തന്നെ നിലവിലുണ്ട്. ഇങ്ങനെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഇമെയിലുകളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ലോട്ടറി അടിച്ചെന്ന് പറഞ്ഞ് കൊണ്ടുള്ള ഫോൺ, ഇമെയിൽ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ വിവരങ്ങളോ ലഭിക്കുന്നവർ 2347444, 66815757, 999 എന്ന മ്പറുകളിൽ വിളിച്ച് അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.