ദോഹ: ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കറ്റ പാലക്കാട് ജില്ലയില െ മണ്ണാർക്കാട് കാരകുർശി സ്വദേശി 23കാരൻ ഉമറുൽ ഫാറൂഖിനെ നാട്ടിലേക്ക് കൊണ്ടുപോയി. ഒരു വർഷം മുമ്പ് ഖത്തറിൽ തൊഴിൽ തേടി എത്തിയ ഫാറുഖ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യവെ സിമൻറ് േബ്ലാക്ക് തലയിൽ വീണ് ഗുരതര പരിക്കേൽക്കുകയായിരുന്നു. ചലനശേഷിയും ബോധവും നഷ്ടപ്പെട്ട് മാസങ്ങളായി ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അടുത്ത ബന്ധുക്കളായി ആരും ഖത്തറിലില്ലായിരുന്നു. ചികിൽസയിലും ഇൻഷുറൻസ് ലഭ്യമാക്കുന്നതിലും കൾച്ചറൽ ഫോറം ജനസേവന വിഭാഗം നടത്തിയ ഇടപെടൽ സഹായകമായി. കഴിഞ്ഞ ദിവസം കരിപ്പൂരിലേക്കുളള വിമാനത്തിൽ ഹമദ് ആശുപത്രിയിലെ നഴ്സിനും സഹോദരൻ അബ്ദുസ്സലാമിനുമൊപ്പം ഫാറൂഖിനെ അബോധാവസ്ഥയിൽ തുടർചികിൽസക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
കൾച്ചറൽ ഫോറം നടത്തിയ ഇടപെടലിലൂടെ അർഹമായ നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭ്യമാക്കാൻ സാധിച്ചതായി ജനസേവന വിഭാഗം ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി അറിയിച്ചു. ഫാറൂഖിെൻറ പിതാവ് കുഞ്ഞമ്മദിനും ഖത്തർ സന്ദർശിക്കാനും മകനെ കാണാനും സൗകര്യമൊരുക്കിയിരുന്നു. വിവാഹിതനായ ഉമറുൽ ഫാറൂഖ് ഭാര്യ പ്രസവിച്ച് 16ാം നാളിലാണ് ജോലിക്കായി ഖത്തറിലെത്തിയത്. മാസങ്ങളായി ആവശ്യമായ ചികിൽസ നൽകിയ ഹമദ് മെഡിക്കൽ കോർപ്പറേഷൻ അധികൃതർക്കും കൾച്ചറൽഫോറത്തിനും അബ്ദുസ്സലാം നന്ദി പറഞ്ഞു. ചടങ്ങിൽ ജനറൽ സെക്രട്ടറി സി. സാദിഖലി, ജനസേവന വിഭാഗം ജനറൽ കൺവീനർ മുഹമ്മദ് കുഞ്ഞി, ജനസേവന വിഭാഗം പ്രവർത്തകരായ അലി മാഹി, ഫാസിൽ കണ്ണൂർ, സൈനുദ്ദീൻ നാദാപുരം, പാലക്കാട് ജില്ലാ ഭാരവാഹികളായ ഷെരീഫ് ആലത്തൂർ, മുഹ്സിൻ, മുഹമ്മദലി, ജലീൽ, മാപ്പ് ഖത്തർ പ്രസിഡൻറ് ഹൈദരലി തുടങ്ങിയവർ പങ്കെടുത്തു. മാപ്പ് ഖത്തറിന് കീഴിൽ ഫാറൂഖിെൻറ കുടുംബത്തിെൻറ ദൈനദിന ചിലവിലേക്കായി പ്രതിമാസം സാമ്പത്തിക സഹായം നൽകി വരുന്നതായി മാപ്പ് ഖത്തർ പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.