ദോഹ: ഭാരമേറിയ സ്കൂൾ ഭാഗുകൾ ചുമക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ മുന്നറിയിപ്പ്. ചുമക്കാവുന്നതിലുമേറെ ഭാരവുമായാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് പോകുന്നതെന്നും ഇതിനകം തന്നെ നിരവധി വിദ്യാർഥികളാണ് പുറം വേദന പോലെയുള്ള അസുഖങ്ങളുമായി സമീപിച്ചിരിക്കുന്നതെന്നും എച്ച് എം സി വ്യക്തമാക്കി.
13നും 14നും ഇടക്ക് പ്രായമുള്ള നിരവധി വിദ്യാർഥികൾ പുറം വേദന, നെറ്റി വേദന, ചുമൽ വേദന തുടങ്ങിയ അസുഖങ്ങളുമായി ചികിത്സക്കെത്തിയിട്ടുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ ഓർത്തോപീഡിക് ആൻഡ് സ്്പൈൻ സർജറി അസോ. കൺസൾട്ടൻറ് ഡോ. ഒമർ അൽനൂരി പറഞ്ഞു. സന്ധികളിലുണ്ടാകുന്ന വേദനയെ തുടർന്നാണ് 40 ശതമാനത്തിലധികം വിദ്യാർഥികളും ആശുപത്രിയിലെത്തുന്നത്. കുട്ടികളുടെ ഭാരത്തേക്കൾ അധികമായി 10–15 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ബാഗുകൾ ഒരിക്കലും വിദ്യാർഥികൾ ചുമക്കാൻ പാടില്ല. ഭാരം കുറഞ്ഞ, ഗുണമേന്മ കൂടിയ പഠനോപകരണങ്ങൾ മക്കൾക്ക് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഡോ. ഒമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.